Wednesday 21 June 2017

കള്ളൻ ഇപ്പോൾ വന്ന് വന്ന്പട്ടാപ്പകലും കക്കാമെന്നായിട്ടുണ്ട് എല്ലാവരും സംഭവങ്ങളൊക്കെ മുറയ്ക്ക് അറിയുന്നുണ്ടാകുമല്ലോ, അല്ലേ ? / അസ്ലം മാവില

*കള്ളൻ ഇപ്പോൾ*
*വന്ന് വന്ന്*
*പട്ടാപ്പകലും*
*കക്കാമെന്നായിട്ടുണ്ട്*
*എല്ലാവരും*
*സംഭവങ്ങളൊക്കെ*
*മുറയ്ക്ക് അറിയുന്നുണ്ടാകുമല്ലോ, അല്ലേ ?*
______________

അസ്ലം മാവില
______________

പട്ടാപകൽ ഒരു വീട് കുത്തിത്തുറക്കുക . അതും നട്ടുച്ച നേരം. വീട്ട്കാർ പുറത്ത് പോയ നേരം. അതും അവർ അവിടെ ഇല്ലെന്ന് 100 % ഉറപ്പായിട്ടോ ഉറപ്പാക്കിയിട്ടോ. എവിടെയും കേട്ട് കേൾവി ഇല്ലാത്ത കവർച്ചയാണ് നമ്മുടെ നാട്ടിൽ ഇന്നലെ ( 20 മെയ് 2017) നടന്നത്.

പരാതി നൽകിയത് കൊണ്ട്  പോലീസ് അന്വേഷണം നടക്കും. ഇന്ന് മുതൽ അതിന്റെ പ്രൊസീ & പ്രൊസസ്സ് തുടങ്ങുമായിരിക്കും. അത് അതിന്റെ വഴിക്ക് നടക്കട്ടെ. റൗണ്ട്സിന് പോകുന്ന ലേഖകന്മാർക്ക് പോലീസ് സ്റ്റേഷനിൽ ഈ തസ്ക്കരന്യൂസ് കിട്ടുമെന്നത് കൊണ്ട് ഇന്നോ നാളെയോ അത് പത്രത്തിൽ വരികയും ചെയ്യും.

നാട്ടുകാരായ നമുക്ക് എന്ത് തോന്നുന്നു ? നാലഞ്ച് ദിവസത്തേക്ക്  പറഞ്ഞു നടക്കാൻ ഒരു ചൂട് ചൂട് വാർത്ത എന്നത് മാത്രമായി ഇതൊതുങ്ങുമോ?

ഇത്ര പ്ലാൻഡായി നട്ടുച്ച നേരത്ത് കൃത്യം ചെയ്ത്  ഈ തസ്ക്കരക്കൂട്ടം തങ്ങളുടെ ഓപറേഷൻ വിജയകരമാക്കിയിട്ടുണ്ടെങ്കിൽ ചെറിയ ഗൃഹപാoമായിരിക്കില്ല ഇവറ്റകൾ ചെയ്തിരിക്കുക.  അത്കൂടി പോലീസ് അന്വേഷണത്തിന്റെ പരിധിയിൽ ഉണ്ടാകുമെന്ന്  കരുതാം.

റമദാൻ മാസത്തിന്റെ പരിശുദ്ധി കെടുത്തുമാറ് യാചകക്കൂട്ടങ്ങൾ പുഴയും കടന്ന് വരുമ്പോൾ വല്ലാണ്ട്  ഉദാരമതിയാകുന്നതിന് പകരം കുറച്ചൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇവരൊന്നും  ജനലഴിക്ക് പുറത്തേക്ക് നിങ്ങൾ എറിഞ്ഞു കൊടുക്കുന്ന "പൗളി " പെറുക്കാൻ വരുന്നവരല്ല. ഇവരുടെ കണ്ണും കാതും ശ്രദ്ധ മുഴുവനും വേറെ ചിലതിലേക്കാണ്. അത്കൊണ്ട് നല്ലോണം ജാഗ്രതയാക്കിക്കോളിം.  

മുമ്പൊരിക്കൽ യാചക മാഫിയക്കെതിരെ ഞാൻ ഒന്നിലധികം വട്ടം എഴുതിയപ്പോൾ, ചില കോണുകളിൽ നിന്ന് പരിഹാസവും പഴമ്പുരാണം പഠിപ്പിക്കലും മറ്റും വായിച്ചതും കേട്ടതും ഓർമ്മ വരുന്നു.  അന്നും ഞാൻ  മറുപടി പറഞ്ഞത് - നാട്ടുകാരുടെ മക്കളെ മൊത്തം ഇവർ ചാക്കിലിട്ട് കൊണ്ട് പോകുമെന്നോ എല്ലാ വീട്ടിലും ഇവറ്റകൾ മോഷണം നടത്തുമെന്നോ എന്റെ കുറിപ്പിന്  വ്യാഖ്യാനമില്ല; മറിച്ച് സെയ്ഫായ നമ്മുടെ നാട്ടിൽ നിന്ന് ഒരു പിഞ്ചു പൈതൽ നഷ്ടപ്പെട്ടാൽ, വളരെ സുരക്ഷിതമെന്ന് കരുതുന്ന ഈ നാട്ടിൽ നിന്ന്,  മുൻപിൻ വാതിലുകൾ സാക്ഷയിട്ടില്ലെങ്കിലും പ്രശ്നമില്ലെന്ന് കരുതിയിരുന്ന ഈ മഹല്ലിൽ നിന്ന്, ഒരു വീട് കൊള്ളയടിച്ചാൽ, അതൊരു  ചെറിയ വിഷയമായിരിക്കില്ല എന്നായിരുന്നു.

ഇതൊരു നെറ്റ് വർക്കാണ്, കമ്പിളിക്കാരനായും കക്കൂസ് ലായനിയായും ചെരുപ്പ് ക്ലീനറായും പിരിവ്കാരനായും വേഷം മാറി പിച്ചക്കാരെക്കാളും കൂടുതലായി അവർ ഇനിയും വരും. അവരെ സഹായിക്കാൻ ഇൻഫോർമർമാരും ഉണ്ടാകും.  മുഖംമൂടിയിട്ട് ബുർഖയിട്ട് ഹലാക്കിന്റെ വിശ്വാസിനികളായി വന്നാണ്  മിനിഞ്ഞാന്ന്  കാസർകോട്,  തൃക്കരിപ്പൂരിൽ ഒരു നോമ്പുകാരിത്തള്ളയുടെ വീട്ടിൽ കയറി എട്ടിന്റെ പണി കൊടുത്തത്. പുയ്യാപ്ലയും മക്കളും പറഞ്ഞത് പോലെ ജനലിൽ കൂടി ഭിക്ഷ നൽകി. കണ്ണ് മാത്രം പുറത്തിട്ട ബുർഖയും അതുക്കും മേലെയുള്ള സലാമും കേട്ടപ്പോൾ, മുസാബിന്റെ നട്ക്കണ്ടമെന്ന് കരുതി രണ്ടിന് മുട്ടിയ ഈ "ദീനീ പിച്ചക്കാരികൾ"ക്ക് നമ്മുടെ അമ്മായി വാതിൽ മലർക്കെ തുറന്നതേ ഓർമ്മയുള്ളൂ. പിന്നെ നടന്നത് കട്ട സീൻസ് .  അതെന്താണെന്ന് നിങ്ങൾ വായിച്ചിരിക്കുമല്ലോ. മോളെ കല്യാണത്തിന് കെട്ട്യോൻ അയച്ച പൈസയടക്കം സ്വാഹ:

(ഇന്നലത്തെ പത്രത്തിൽ കണ്ടത് തൃക്കരിപ്പൂർ മൊത്തം നാട്ടുകാർ യാചക വിരുദ്ധ പദ്ധതിയും ബദൽ സംവിധാനവും ചെയ്യാനുള്ള ഒരുക്കം തുടങ്ങിയെന്നാണ്. നാട്ടിലെ മിസ്കീനുകളെയും പാവപ്പെട്ട രോഗികളെയും നിർധനഭവന രഹിതരെയും സഹായിക്കുന്ന സ്കീമും അതിൽ പെടും. പുറത്ത് നിന്ന് പിരിവുകാരനെയടക്കം ആരെയും അറ്റൻഡ് ചെയ്യരുതെന്ന നിലപാട് കൂട്ടത്തിലും )  

ഒരു സിഗ്നൽ നമുക്ക് കിട്ടിക്കഴിഞ്ഞു. ഒരു ബെല്ല് നാം കേട്ടു കഴിഞ്ഞു . ചേര-മസാല (മസ്അല) പോലെ ആയിപ്പോകരുത് രണ്ടാമതൊരു വട്ടം.

"കക്ക്ന്നെങ്ക് പട്ളത്തേക്കെന്നെ പോന്നെ നല്ലതു, ഉച്ചക്കും കൂടി ആട്ന്ന് കക്കപ്പാ..." എന്ന് തസ്ക്കരമാരും അവരുടെ ഇൻഫോർമർമാരും വെടിപറച്ചിൽ തുടങ്ങിയിട്ടുണ്ടാകും. കേൾക്കാൻ അത്ര പാങ്ങുള്ള ഏർപ്പാടല്ല എന്ന് മാത്രം പറയട്ടെ. നിങ്ങൾക്കും അങ്ങിനെത്തന്നെയല്ലേ?  ജാഗ്രതൈ!
__________________🌱

No comments:

Post a Comment