Friday 23 June 2017

അനുസ്മരണം/ അബ്ദുല്‍ റഹീം / ബഷീര്‍ മജല്‍

അനുസ്മരണം                •••••••••••••••••••••••••••

അസ്സലാ മു അലൈക്കും

.......................................
 കുടുംബത്തിലും   നാട്ടുക്കാര്‍ക്കി ടയിലും  ജ്വലിച്ച് നിന്നിരുന്ന ആ പ്രകാശം  കെട്ടണഞ്ഞ് ഒരു വര്‍ഷം തികയുന്നു.
     കഴിഞ്ഞ കൊല്ലം റമദാന്‍ മാസം 20 ന് രാത്രി ഞാനും   എന്‍റെ അളിയനും എറണാകുളത്ത് ലേക്ക് ഷോര്‍ (Lakeshore)‍ ആസ്പത്രിയിലായിരുന്നു.  രാത്രിയില്‍   അന്ന്  ഒരു  പത്ത് മണി  കഴിഞ്ഞ് കാണും   ഒരു സുഹൃത്തിന്‍റെ  ഫോണ്‍ കോള്‍  വരുന്നത്  എടുത്തപ്പോള്‍ ഗദ്ഗദാ ഇടറിയ സ്വരത്തില്‍ നമ്മുടെ റൈമു മരണപ്പട്ടു എന്ന് പറഞ്ഞ് കൊണ്ട്  മുഴിമിപ്പിക്കാനാവാതെ ഫോണ്  കട്ട് ചെയ്തു  . അത് കേട്ടതിന്ന് ശേഷം  വിശ്വസിക്കാനും ഉള്‍കൊള്ളാനും എന്ത് ചെയ്യണംഎന്ത് പറയണമെന്ന് അറിയാതെ  തരിച്ച് നിന്ന് പോയ നിമിശം.....
  ഓര്‍മ്മ വെച്ച നാള്‍ മുതല്‍ക്കുള്ള കാലം എന്‍റെ മനസ്സിലേക്ക് മിന്നല്‍ വേഗത്തില്‍ തെളിഞ്ഞ് വന്ന് പോയി.
   നാട്ടുക്കാരുടേയും    ബന്ധുക്കളുടേയും  സുഹൃത്തുക്കളുടേയം  പ്രിയങ്കരനും സ്നേഹ   നിധിയുമായ...
എന്‍റെ   സുഹൃത്തും കളിക്കൂട്ടുകാരനും  സഹപാടിയും   അയല്‍വാസിയുമായ മജല്‍  അബ്ദുല്‍ റഹീം  മിന്‍റെ   മരണം ഇത് വരെ
 ആര്‍ക്കും പൂര്‍ണ്ണമായി   ഉള്‍കൊള്ളാന്‍   പറ്റിയിട്ടില്ല  ........
 ജനിച്ചവന് മരണം നിര്‍ബന്ധമാണെന്ന് എല്ലാര്‍ക്കും  അറിയാം...പക്ഷെ  
 പെട്ടന്നുണ്ടായ        വിയോഗം ഉള്‍കൊള്‌ളാന്‍ എല്ലാര്‍ക്കും   ഒരു പാട് സമയം വേണ്ടി വന്നു. ചിലര്‍ അങ്ങനെയാണ്  ‍            സ്വന്തത്തെകുറിച്ചോ കുടുംബത്തെക്കുറിച്ചോ  ജീവിതത്തിന്‍റെ വരുംവരായ്കളെ കുറിച്ചോ ഭയപ്പെടാതെ   ആശങ്കകളില്ലാതെ  പ്രകാശിച്ച് നില്‍ക്കും. ആ പ്രകാശം അണഞ്ഞ് പോകുബോഴാണ് അതിന്‍റെ വ്യാപ്തിയും അത്  എത്രത്തോളം പരന്ന് കിടക്കുന്നുവെന്ന്  തിരിച്ചറിയുവാനും ആ വ്യക്തിത്വത്തിന്‍റെ വലിപ്പം മനസ്സിലാകാനും  കഴിയുന്നത്   അങ്ങിനെയുള്ള  ഒരു വ്യക്തിയാണ്   എല്ലാവരും സ്നേഹത്തോടെ  ചുരുക്കപ്പേരില്‍ വിളിക്കുന്ന  "റൈമു"എന്ന  നമ്മുടെ   അബ്ദുറഹീം..... എല്ലാവരോടും നല്ല നിലയില്‍ സംസാരിക്കുകയും  പ്പെരുമാറുകയും  ചെയ്യുന്ന   സ്നേഹത്തോടുംസൗഹാര്‍ദത്തോടും താഴ്മയോടും  വിനയത്തോടും    കൂടിയുള്ള  എല്ലാവര്‍ക്കുംഇഷ്ടപെടുന്ന രീതിയിലുള്ള ഒരു നല്ല  സ്വഭാവത്തിന് ഉടമയായിരുന്നു.
 നാട്ടിലും വീട്ടിലും നടക്കുന്ന സൂക്ഷമമായ   മാറ്റങ്ങളെ   അറിഞ്ഞ്   ഉള്‍കൊണ്ട്   വളരെ  ലളിതമായ   ജീവിതം കാഴ്ച്ചവെച്ച  വ്യക്തികൂടിയാണ് റഹീം.
 നാട്ടുക്കാരുടേയും ബന്ധുക്കളുേടയും ദുഃഖത്തിലും സന്തോഷത്തിലും മറ്റ് ഏത് കാര്യത്തി ലായാലും സഹകരണത്തോട് കൂടിയുള്ള തന്‍റെ സാനിധ്യം സജീവമായി ഉണ്ടാകും ചെറുപ്പക്കാലംതൊട്ട്  മറ്റുള്ളവര്‍ക്ക്  വേണ്ടി   ജീവിച്ചിരുന്ന അലിവും കനിവും കരുണയും  ഉള്ള   ഒരു വലിയ   പരോപകാരിയും വലിയ   ധാരാളിയുമായിരുന്നു .    മാതാപിതാക്കളോടും സഹോദരങ്ങള്‍ക്കിടയിലും  ആദരവോടും പറഞ്ഞാല്‍ തീരാത്ത  അളവറ്റ  സ്നേഹത്തിലുമാ യിരുന്നു   ഈ പ്രായത്തില്‍ പോലും  മാതാ പിതാക്കള്‍   വാല്‍സല്യത്തോടെ സ്നേഹം പകര്‍ന്ന്  സംസാരിക്കുന്നത് ഞാന്‍ നേരില്‍ കണ്ടവനാണ് ...    മരണ വാര്‍ത്ത അറിഞ്ഞതിന്ന്  ശേഷംഓര്‍മ്മ വെച്ചത് മുതല്‍ക്കുള്ള കാലംഎന്‍റെ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരന്‍റെ സമീപനത്തെ വേദനയോടെ  ഞാന്‍  അനുസ്മരിക്കുകയായിരുന്നു....
  അന്ന് ഞങ്ങളുടെ  വീട് സ്ഥിതി ചെയ്യുന്ന മജല്‍ പ്രദേശം
 ആ   പ്രദേശത്ത്     കുറഞ്ഞ   കുട്ടികളുടെ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു. സ്ക്കൂളില്‍  ഞങ്ങള്‍  ഒരേ ക്ലാസില്‍ ആയിരുന്നെങ്കിലും ഞങ്ങളേക്കാള്‍  അല്ലെങ്കില്‍ പ്രായത്തില്‍  കവിഞ്ഞ പക്വതയും ആരോഗ്യവും കഴിവും  അറിവും ഏതൊരാളോടും  അനായസം കേറി   സംസാരിക്കാനും പരിജയപ്പെടാനും  മറ്റും  ഉള്ള  ഒരു വലിയ കഴിവ്  ചെറുപ്പം മുതലേ  ഉണ്ടായിരുന്നു..    ഞങ്ങളെല്ലാരും കൂട്ടത്തോടെ ഒന്നിച്ച്    രാവിലേയും ഉച്ചക്കും വൈകുന്നേരവും ഓടിയും ചാടിയും ഒച്ചവെച്ചും സ്കൂളിലേക്കും മദ്രസയിലേക്കും  പോകുന്നതും വരുന്നതുമെല്ലാം ഒരു ആവേശമായിരുന്നു . കൂടാതെ നമ്മുടെ ജീവിതത്തില്‍ ഒരിക്കലുംമറക്കാന്‍ പറ്റാത്ത സമയമാണല്ലൊ  കുട്ടിക്കാലത്ത് നമ്മള്‍ ആകോശമാക്കുന്ന    വൈകുന്നേരത്തെ  കളിയും ..അത് കഴിഞ്ഞ്  കുളത്തിലും അല്ലെങ്കില്‍   പുഴയിലേക്ക് ഒഴുകി ച്ചേരുന്ന ചെറിയ തോട്  അവിടെ  നാട്ടിലെ പുള്ളമ്മാര് മൊത്തം ഉണ്ടാകും   കൂട്ടത്തോടെയുള്ള  ഒരു മാരത്തോണ്‍     കുളിയും കളിയുംആയിരിക്കുംഎല്ലാവരും.    നേരം ഇരുട്ടുന്നത് പോലും അറിയില്ല
  ഇവിടയൊക്കെ റഹീമിന്‍റെ നേതൃത്വമായിരിക്കും  നേരം ഇരുട്ടി  ബാങ്ക് വിളി കേട്ടാലേ..വെള്ളെത്തില്‍ നിന്നും കയറുകയുള്ളു..പിന്നെ പള്ളിയിലും അത് കഴിഞ്ഞ് രാത്രി കാല മദ്രസുംകഴിഞ്ഞ് മുതിര്‍ന്നവരുടെ കൂടെ തിരിച്ച്  വീട്ടിലേകുംഒരുമിച്ചുള്ള യാത്ര..  കളിയിലും ചിരിയിലും തമാശകളിലും ആവേശം പൂണ്ട് ചെറിയ ചെറിയ  കാര്യങ്ങളില്‍, തെറ്റുകളില്‍, തര്‍ക്കങ്ങളില്‍....തല്ലും വഴക്കും   കൂടിയിറ്റുണ്ട് പിണങ്ങിയിറ്റുണ്ട്   അങ്ങിനെ  പൊറുക്കുകയും മറക്കുകയും ചെയ്ത കാലം..  ഇതെല്ലാം ഞങ്ങള്‍ എങ്ങിനെ  മറക്കാന്‍  . ഞങ്ങളുടെ ഓര്‍മ്മകളിലേക്ക് തിരിഞ്ഞും മറിഞ്ഞും ഓടിവരികയാണ്           ഇതെല്ലാം .....ഞങ്ങളുടെ നാഥാ...
 യാ... അല്ലാഹ്  ഞങ്ങളുടെ റഹീമിന് മക്ഫിറത്തും മറഹമത്തും   സ്വര്‍ഗവും നല്‍കി  നീ  അനുഗ്രഹിക്കേണമേ . ...
.
 അന്‍ച്ച് നേരം സമയം തെറ്റാതെ പള്ളിയില്‍ പോയി നിസ്കരിക്കുന്നവനാണ് റഹീം.

ഹസനത്തുല്‍ ജാരിയ പള്ളിയില്‍   റമദാന്‍ മാസം     എല്ലാദിവസവും അസറിന് ശേഷം    'അഥിഖ് റഹമാന്‍' ഫൈസിയുടെ  പ്രഭാശണം ഉണ്ടാകും അതില്‍ എന്നും പങ്കുടുക്കുമായിരുന്നു  അന്ന്  പള്ളിയില്‍ കയറിയതിന്ന് ശേഷം വല്ലാത്ത അസ്വസ്ഥതയും ശക്തമായ നെന്‍ച്ഛ്  വേദനയും  ഉണ്ടായപ്പോള്‍  ഉടനെ    ഹോസ്പിറ്റലില്‍ കൊണ്ട് പോയിരുന്നു.. കുറച്ച് സമയം  കഴിഞ്ഞതിന്ന് ശേഷം അവിടെ വെച്ച്  മരണം സംഭവിച്ചു.
മരിക്കുന്ന സമയത്ത്  മക്കളെല്ലാം പടിക്കന്നവരായിരുന്നു അതിന് ശേഷം മരിക്കുന്നതിന്ന് മുബ് തീരുമാനിച്ച്  വെച്ച മകളുടെ വിവാഹം കഴിഞ്ഞു ..  അല്ലാഹുവിന്ന്  സ്തുതി ... അവര്‍ക്ക് ബുദ്ധിമുട്ടും പ്രയാസങ്ങളും ഇല്ലാതെ  അല്ലാഹു  അനുഗ്രഹിക്കുമാറാകട്ടെ ....
അവന്‍റെ വിയോഗം   കുടുബത്തിലും ഒരു പ്രദേശത്താകെയും തേങ്ങലായി  നിലനില്‍ക്കുകയാണ്.....
   അവന്‍റെ എല്ലാ ദോശങ്ങളും പൊറുത്ത് കൊടുത്ത് അല്ലാഹു  അനുഗ്രഹിക്കുമാറാകട്ടെ . കബ്റ് വിശാലമാക്കി കൊുടുക്കുമാറാകട്ടെ..  .മാതാപിതാക്കളോടൊപ്പം ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഇടം നല്‍കി  അല്ലാഹു  അനുഗ്രഹിക്കുമാറാകട്ടെ ..  .ആമീന്‍.. യാ...റബ്ബല്‍ ആലമീന്‍ ....



   ബഷീര്‍ മജല്‍....
°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment