പുതിയ മനുഷ്യരും
പുതിയ വീണ്ടുവിചാരവും
അസ്‌ലം മാവില
നല്ലതെവിടെന്ന് കേട്ടാലും വായിച്ചാലും കുറച്ചുകാലത്തേക്കെങ്കിലും മനസ്സിൽ നിൽക്കണം. പ്രയാസമുള്ളത് കേട്ടാൽ ക്ഷണത്തിൽ മറക്കാനും ശ്രമിക്കണം. പക്ഷെ പലപ്പോഴും നേരെ തിരിച്ചാണ് നമുക്ക് അനുഭവപ്പെടാറുള്ളത്. നമ്മുടെ മൈൻഡ്സെറ്റപ്പ് അങ്ങിനെ ഉണ്ടാക്കിയെടുത്തതിന് ആരെയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല, അവനവനെ കുറ്റപ്പെടുത്തുകയല്ലാതെ. നല്ല ഓർമ്മകൾ നാമൊരിക്കലും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ഉപകാരപ്പെടുക.
മുമ്പെങ്ങോ വായിച്ചതോ കേട്ടതോ ഓർമ്മിച്ചെടുക്കട്ടെ. ബോധി വൃക്ഷത്തണലിൽ ബുദ്ധൻ ശിഷ്യരോടൊന്നിച്ചിരിക്കെ ഒരാൾ അത് വഴി വന്നു. ബുദ്ധനെ കണ്ടതും അയാൾ സർവശക്തിയും ഉപയോഗിച്ച് അല്പം മാറിനിന്നു മുഖത്തേക്ക് തുപ്പിയത്രേ. ശിഷ്യർക്ക് ദേഷ്യം അണപൊട്ടി നിൽക്കെ ബുദ്ധൻ പ്രതിവചിച്ചു പോലും - ഇനി അടുത്ത ചെയ്താലും.
മുഖത്തു തെറിച്ച തുപ്പൽ കൈലേസു കൊണ്ട് തുടച്ചതോടെ ബുദ്ധൻ അത് മറന്നു. തുപ്പിയ മനുഷ്യന് ആ മറുപടി അതിലും വലിയ മുഖത്തടി ഇങ്ങോട്ട് കിട്ടിയത് പോലെയായിരുന്നു. അടയാൻ സഹകരിക്കാതെ കൺപോളകൾ ! സ്വസ്ത്ഥത തരാത്ത മനസ്സ് ! അവ അയാളെ പിറ്റേ ദിവസം അതിരാവിലെ ആ മരത്തണലിലേക്കെത്തിച്ചു. കാൽക്കൽ വീണ് ക്ഷമചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞുവത്രേ - ഇന്നലെ വേറെ ഒരാളായിരുന്നു മുഖത്തു തുപ്പിയത്. അതെന്റെ മുഖത്തേയ്ക്കുമല്ല. നിങ്ങളതിന് ഇന്ന് എന്റെ കാല് പിടിക്കുകയോ ? നാം രണ്ടു പേരും ഇന്നലത്തെ ആളുകളേ അല്ലല്ലോ.
ഇന്നലെ നമ്മോട് തെറ്റ് ചെയ്ത് തെറ്റിന് ഇന്ന് ക്ഷമ ചോദിക്കുന്നവരോടെക്കെ ഇങ്ങിനെ പറയാൻ സാധിക്കുന്നിടത്താണ് നാം സാധുവും സാധ്വിയുമാകുന്നത്.
പുതിയ വീണ്ടുവിചാരവും
അസ്‌ലം മാവില
നല്ലതെവിടെന്ന് കേട്ടാലും വായിച്ചാലും കുറച്ചുകാലത്തേക്കെങ്കിലും മനസ്സിൽ നിൽക്കണം. പ്രയാസമുള്ളത് കേട്ടാൽ ക്ഷണത്തിൽ മറക്കാനും ശ്രമിക്കണം. പക്ഷെ പലപ്പോഴും നേരെ തിരിച്ചാണ് നമുക്ക് അനുഭവപ്പെടാറുള്ളത്. നമ്മുടെ മൈൻഡ്സെറ്റപ്പ് അങ്ങിനെ ഉണ്ടാക്കിയെടുത്തതിന് ആരെയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല, അവനവനെ കുറ്റപ്പെടുത്തുകയല്ലാതെ. നല്ല ഓർമ്മകൾ നാമൊരിക്കലും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ഉപകാരപ്പെടുക.
മുമ്പെങ്ങോ വായിച്ചതോ കേട്ടതോ ഓർമ്മിച്ചെടുക്കട്ടെ. ബോധി വൃക്ഷത്തണലിൽ ബുദ്ധൻ ശിഷ്യരോടൊന്നിച്ചിരിക്കെ ഒരാൾ അത് വഴി വന്നു. ബുദ്ധനെ കണ്ടതും അയാൾ സർവശക്തിയും ഉപയോഗിച്ച് അല്പം മാറിനിന്നു മുഖത്തേക്ക് തുപ്പിയത്രേ. ശിഷ്യർക്ക് ദേഷ്യം അണപൊട്ടി നിൽക്കെ ബുദ്ധൻ പ്രതിവചിച്ചു പോലും - ഇനി അടുത്ത ചെയ്താലും.
മുഖത്തു തെറിച്ച തുപ്പൽ കൈലേസു കൊണ്ട് തുടച്ചതോടെ ബുദ്ധൻ അത് മറന്നു. തുപ്പിയ മനുഷ്യന് ആ മറുപടി അതിലും വലിയ മുഖത്തടി ഇങ്ങോട്ട് കിട്ടിയത് പോലെയായിരുന്നു. അടയാൻ സഹകരിക്കാതെ കൺപോളകൾ ! സ്വസ്ത്ഥത തരാത്ത മനസ്സ് ! അവ അയാളെ പിറ്റേ ദിവസം അതിരാവിലെ ആ മരത്തണലിലേക്കെത്തിച്ചു. കാൽക്കൽ വീണ് ക്ഷമചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞുവത്രേ - ഇന്നലെ വേറെ ഒരാളായിരുന്നു മുഖത്തു തുപ്പിയത്. അതെന്റെ മുഖത്തേയ്ക്കുമല്ല. നിങ്ങളതിന് ഇന്ന് എന്റെ കാല് പിടിക്കുകയോ ? നാം രണ്ടു പേരും ഇന്നലത്തെ ആളുകളേ അല്ലല്ലോ.
ഇന്നലെ നമ്മോട് തെറ്റ് ചെയ്ത് തെറ്റിന് ഇന്ന് ക്ഷമ ചോദിക്കുന്നവരോടെക്കെ ഇങ്ങിനെ പറയാൻ സാധിക്കുന്നിടത്താണ് നാം സാധുവും സാധ്വിയുമാകുന്നത്.
No comments:
Post a Comment