*വനിതാ മതിലും മുനീറിന്റെ ആശങ്കയും*
ശബരിമല പ്രശനവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞു വന്ന പശ്ചാത്തലത്തിൽ ഇടതു സംഘടനകൾ നടത്താനിരിക്കുന്ന നവോത്ഥാന വനിതാ മതിൽ സ്വാഭാവികമായും സർക്കാരിന്റെ പിന്തുണയിൽ പുരോഗമിക്കുകയാണ്.
ഇതിലേക്ക് മുസ്ലീ സംഘടനകളെ ഉൾപ്പെടുത്തിയില്ല എന്നും ഇത് വർഗ്ഗീയ മതിലുമാണെന്നാണ് ബഹു: മുനീറിന്റെ കണ്ട് പിടുത്തം
ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയിൽ
അണിനിരന്നതും സമരത്തിൽ പങ്കെടുത്തതും തികച്ചും ഹിന്ദു സ്ത്രീകൾ തന്നെയായിരുന്നു. അവിടെ മുസ്ലിം സ്ത്രീകൾക്കും ക്രിസ്ത്യൻ സ്ത്രീകൾക്കും ഒരു റോളുമുണ്ടായിരുന്നില്ല.
അവിടെ UDF നടത്തിയ സമരങ്ങളിലും പങ്കെടുത്തത് ഹിന്ദു സ്ത്രീകൾ തന്നെയായിരുന്നു.
അതിനാൽ UDF കാർക്ക് വേണമെങ്കിൽ മുസ്ലിം സ്ത്രീയെയും ലീഗിനെയും കേരള കോൺഗ്രസ്സിനെയും ക്രിസ്ത്യൻ സ്ത്രീകളെയും പങ്കെടുപ്പിച്ചു കൊണ്ട് നവോത്ഥാന നായകരെയും കൂട്ടി വനിതാ മതിൽ പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.
അപ്പോഴും പ്രശ്നങ്ങളുടെ ശൃംഗല തന്നെ നമുക്ക് കാണാൻ സാധിക്കും.
മുസ്ലിം സമുദായത്തിലെ ഏത് സ്ത്രീകളെയാണ് ഇതിലേക്ക് സംബന്ധിപ്പിക്കുക.
മുസ്ലിം നവോത്ഥാന ചരിത്രം പറയുമ്പോൾ വക്കം അബ്ദുൾ ഖാദറിന്റെയും സനാ ഹുല്ലാ മക്തി തങ്ങളുടെയും നവോത്ഥാന രംഗത്തെ സംഭാവനയെ ചൂണ്ടിക്കാട്ടുമ്പോൾ, അന്ധവിശ്വാസത്തെയും അനാചാരത്തെയും തടഞ്ഞു നിർത്തുന്നതിൽ ആ മഹദ് വ്യക്തിത്വങ്ങളുടെ പങ്ക് സ്മരിക്കുമ്പോൾ സമസ്തക്കാർക്ക് അംഗീകരിക്കാൻ പ്രയാസമുണ്ടാകും. അത് കൊണ്ട് തന്നെ സ്വാഭാവികമായും അവർ വിട്ടു നില്ക്കാൻ പഴുതുകൾ തേടും.
ഇപ്പോൾ തന്നെ സമസ്ത നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. ലീഗ് വനിതകൾ പങ്കെടുക്കുന്നതിൽ സമസ്തയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും.
പിന്നെയുള്ളത് സലഫി വനിതകളുടെ സാന്നിധ്യം മാത്രമായിരിക്കും'
അപ്പോഴെക്കും, എതിർപ്പും വ്യാഖ്യാനങ്ങളും ലഘുലേഖകളും മുഖാമുഖം ,കവല പ്രസംഗ ക ളും പൊടി പൂരം അഴിഞ്ഞാടും
നവോത്ഥാന നായകന്മാരുടെ നിരയിൽ കുറച്ച് കുടി മുമ്പേ നടന്നാൽ ബഹു: റഷീദ് റിദ, ജമാലുദ്ദീൻ അഫ്ഘാനി തുടങ്ങിയവരിലേക്ക് എത്തുമ്പോൾ വാഗ്വാദങ്ങളുടെ നീണ്ട നിര പിന്നെയും കാണേണ്ടി വരും.
ഇനി ക്രിസ്ത്യൻ വിഭാഗങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുമ്പോൾ അവരുടെ ഏത് നവോത്ഥാന നായകരേയാണ് മാതൃകയാക്കേണ്ടത്
അപ്പൊ ൾ, അവിടെയും കാണാം അവരിലെ അവാന്തര വിഭാഗങ്ങളിലെ പടല പിണക്കങ്ങൾ എല്ലാ സീമകളും ലംഘിക്കുന്നത്.
ശബരിമലയിൽ സമരം ചെയ്യാൻ കറുത്ത ഷർട്ടുമിട്ട് തിരുമുടി ക്കെട്ടിന്റെ അകമ്പടിയില്ലാതെ പോയ മുനീർ സാഹിബ് ഏത് മുസ്ലിം സ്ത്രീകളെയാണ് അണിനിരത്തുക എന്നും കൂടി പറഞ്ഞു തരികയും അതോടൊപ്പം സങ്കി ചെന്നിത്തലയേയും കൂട്ടി ഒരു മതേതര നവോത്ഥാന വനിത മതിൽ സംഘടിപ്പിച്ച് കാട്ടിക്കൊടുക്കാൻ മുതിരുകയും ചെയ്യുക.
അപ്പോൾ ജനങ്ങൾ വിലയിരുത്തട്ടെ എന്താണ് നവോത്ഥാനം, എന്താണ് വനിതാമതിലെന്ന് .
ചുരുങ്ങിയ പക്ഷം നേതാക്കളെങ്കിലും കേരള ജനതയെ വർഗ്ഗീയ വൽക്കരിക്കാതിരിക്കാൻ ശ്രമിക്കുക.
മതേതര ഐക്യമാണ് നമുക്ക് പ്രധാനം.
T H M PATLA
ശബരിമല പ്രശനവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞു വന്ന പശ്ചാത്തലത്തിൽ ഇടതു സംഘടനകൾ നടത്താനിരിക്കുന്ന നവോത്ഥാന വനിതാ മതിൽ സ്വാഭാവികമായും സർക്കാരിന്റെ പിന്തുണയിൽ പുരോഗമിക്കുകയാണ്.
ഇതിലേക്ക് മുസ്ലീ സംഘടനകളെ ഉൾപ്പെടുത്തിയില്ല എന്നും ഇത് വർഗ്ഗീയ മതിലുമാണെന്നാണ് ബഹു: മുനീറിന്റെ കണ്ട് പിടുത്തം
ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയിൽ
അണിനിരന്നതും സമരത്തിൽ പങ്കെടുത്തതും തികച്ചും ഹിന്ദു സ്ത്രീകൾ തന്നെയായിരുന്നു. അവിടെ മുസ്ലിം സ്ത്രീകൾക്കും ക്രിസ്ത്യൻ സ്ത്രീകൾക്കും ഒരു റോളുമുണ്ടായിരുന്നില്ല.
അവിടെ UDF നടത്തിയ സമരങ്ങളിലും പങ്കെടുത്തത് ഹിന്ദു സ്ത്രീകൾ തന്നെയായിരുന്നു.
അതിനാൽ UDF കാർക്ക് വേണമെങ്കിൽ മുസ്ലിം സ്ത്രീയെയും ലീഗിനെയും കേരള കോൺഗ്രസ്സിനെയും ക്രിസ്ത്യൻ സ്ത്രീകളെയും പങ്കെടുപ്പിച്ചു കൊണ്ട് നവോത്ഥാന നായകരെയും കൂട്ടി വനിതാ മതിൽ പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.
അപ്പോഴും പ്രശ്നങ്ങളുടെ ശൃംഗല തന്നെ നമുക്ക് കാണാൻ സാധിക്കും.
മുസ്ലിം സമുദായത്തിലെ ഏത് സ്ത്രീകളെയാണ് ഇതിലേക്ക് സംബന്ധിപ്പിക്കുക.
മുസ്ലിം നവോത്ഥാന ചരിത്രം പറയുമ്പോൾ വക്കം അബ്ദുൾ ഖാദറിന്റെയും സനാ ഹുല്ലാ മക്തി തങ്ങളുടെയും നവോത്ഥാന രംഗത്തെ സംഭാവനയെ ചൂണ്ടിക്കാട്ടുമ്പോൾ, അന്ധവിശ്വാസത്തെയും അനാചാരത്തെയും തടഞ്ഞു നിർത്തുന്നതിൽ ആ മഹദ് വ്യക്തിത്വങ്ങളുടെ പങ്ക് സ്മരിക്കുമ്പോൾ സമസ്തക്കാർക്ക് അംഗീകരിക്കാൻ പ്രയാസമുണ്ടാകും. അത് കൊണ്ട് തന്നെ സ്വാഭാവികമായും അവർ വിട്ടു നില്ക്കാൻ പഴുതുകൾ തേടും.
ഇപ്പോൾ തന്നെ സമസ്ത നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. ലീഗ് വനിതകൾ പങ്കെടുക്കുന്നതിൽ സമസ്തയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും.
പിന്നെയുള്ളത് സലഫി വനിതകളുടെ സാന്നിധ്യം മാത്രമായിരിക്കും'
അപ്പോഴെക്കും, എതിർപ്പും വ്യാഖ്യാനങ്ങളും ലഘുലേഖകളും മുഖാമുഖം ,കവല പ്രസംഗ ക ളും പൊടി പൂരം അഴിഞ്ഞാടും
നവോത്ഥാന നായകന്മാരുടെ നിരയിൽ കുറച്ച് കുടി മുമ്പേ നടന്നാൽ ബഹു: റഷീദ് റിദ, ജമാലുദ്ദീൻ അഫ്ഘാനി തുടങ്ങിയവരിലേക്ക് എത്തുമ്പോൾ വാഗ്വാദങ്ങളുടെ നീണ്ട നിര പിന്നെയും കാണേണ്ടി വരും.
ഇനി ക്രിസ്ത്യൻ വിഭാഗങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുമ്പോൾ അവരുടെ ഏത് നവോത്ഥാന നായകരേയാണ് മാതൃകയാക്കേണ്ടത്
അപ്പൊ ൾ, അവിടെയും കാണാം അവരിലെ അവാന്തര വിഭാഗങ്ങളിലെ പടല പിണക്കങ്ങൾ എല്ലാ സീമകളും ലംഘിക്കുന്നത്.
ശബരിമലയിൽ സമരം ചെയ്യാൻ കറുത്ത ഷർട്ടുമിട്ട് തിരുമുടി ക്കെട്ടിന്റെ അകമ്പടിയില്ലാതെ പോയ മുനീർ സാഹിബ് ഏത് മുസ്ലിം സ്ത്രീകളെയാണ് അണിനിരത്തുക എന്നും കൂടി പറഞ്ഞു തരികയും അതോടൊപ്പം സങ്കി ചെന്നിത്തലയേയും കൂട്ടി ഒരു മതേതര നവോത്ഥാന വനിത മതിൽ സംഘടിപ്പിച്ച് കാട്ടിക്കൊടുക്കാൻ മുതിരുകയും ചെയ്യുക.
അപ്പോൾ ജനങ്ങൾ വിലയിരുത്തട്ടെ എന്താണ് നവോത്ഥാനം, എന്താണ് വനിതാമതിലെന്ന് .
ചുരുങ്ങിയ പക്ഷം നേതാക്കളെങ്കിലും കേരള ജനതയെ വർഗ്ഗീയ വൽക്കരിക്കാതിരിക്കാൻ ശ്രമിക്കുക.
മതേതര ഐക്യമാണ് നമുക്ക് പ്രധാനം.
T H M PATLA
No comments:
Post a Comment