Monday 10 December 2018

വഴിപാടാകുന്ന മനുഷ്യാവകാശ ദിനം / THM Patla

*വഴിപാടാകുന്ന മനുഷ്യാവകാശ ദിനം*
               
           THM Patla

            ലോകത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യാവകാശങ്ങൾക്ക് നേരെയുള്ള കടന്ന് കയറ്റം കൊടും ബിരി ക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ മനുഷ്യാവകാശ ദിനത്തിന് ഏറെ പ്രസക്തിയുണ്ട്.
                ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനം നബി (സ) യിലൂടെ ലോകം ശ്രവിച്ചു. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിന്നുമുള്ള അവകാശം, അടിമത്വമോചനം, സമത്വം സാഹോദര്യം തുടങ്ങി സമസ്ത മേഖലയിലൂടെ അത് പ്രകമ്പനം കൊള്ളിച്ചു.

          സിസംബർ 10 മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചുവെങ്കിലും നൂറ്റാണ്ട് മുമ്പ് തന്നെ അതിന്റെ ആവശ്യകതയും അതിന് നിദാനമാകുന്ന സംഭവങ്ങളും ലോകത്തിന്റെ പല ഭാഗത്തും അരങ്ങേറിയിരുന്നു. 1 2 15 ലെ മാഗ്നാകാർട്ട പ്രമേയ ഫോർമുലയിൽ ഇത്തരം നീതി നിഷേധത്തിന്റെ സൂചനയുണ്ടായിരുന്നതായ ചരിത്രകാരന്മാർ വിലയിരുത്തുന്നു. 17ാം നൂറ്റാണ്ടിലും 18-ാം നൂറ്റാണ്ടിലും മനുഷ്യാവകാശ പ്രമേയങ്ങൾ ചർച്ച ചെയ്യപ്പെട്ടതായി കാണാം. പിന്നീട് അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കൺ അടിമത്വം നിർത്തലാക്കിയതും ഇതിന്റെ തുടർ നടപടിയായി കാണാൻ സാധിക്കും'

     എന്നാൽ, ഇന്നാണിതിന്റെ പ്രസക്തി സമൂഹ മനസ്സാക്ഷിയെ തൊട്ട് തലോടുന്നത്. കേവലം തെരുവ് പട്ടിയുടെ വില പോലും മനുഷ്യന് കൽപ്പിക്കാത്ത കാലഘട്ടം' ഒരു പശുവിന്റെ പേരിൽ എത്ര മനുഷ്യ ജീവനകളാണ് ദിനേനയെന്നോണം പൊലിഞ്ഞു കൊണ്ടിരിക്കുന്നത്? മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യജീവന് ഹാനി സംഭവിച്ചുകൊണ്ടിരിക്കുന്നു.
സ്ത്രീകൾ 'കുട്ടികൾ, ദളിതർ, മത ന്യൂനപക്ഷങ്ങൾ തുടങ്ങിയവർ പീഢനത്തിനിരയായി കൊണ്ടിരിക്കുന്നുവെന്ന സത്യം ഈ അടുത്തകാലത്തായി നടത്തിയ പല പഠനങ്ങളും തുറന്ന് സമ്മതിച്ചതാണ്.
  മതന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന്റെയും സർക്കാരുകളുടെയും മുന്നിൽ യാചിച്ചു നിൽക്കേണ്ട അവസ്ഥയാണുള്ളത്.
സ്വതന്ത്രമായി ചിന്തിക്കാനോ 'ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനോ പ്രചരിപ്പിക്കാനോ കഴിയാതെ, എന്തെഴുതണം, വായിക്കണം, ഭക്ഷിക്കണം, ധരിക്കണമെന്നൊക്കെ തീരുമാനിക്കാനുള്ള അവകാശങ്ങൾ പോലും മേൽ പറയപ്പെട്ട വിഭാഗങ്ങൾക്കില്ലാത്ത അവസ്ഥ.

          ഒരു വ്യക്തിയേയും അന്യായമായി അറസ്റ്റ് ചെയ്യാനോ തടവിലാക്കാനോ പാടുള്ളതല്ലയെന്ന തത്വം നിലനിൽക്കുമ്പോഴും - താൻ ചെയ്ത തെറ്റെ ന്താണെന്ന് പോലും അറിയാതെ ലോകത്തിന്റെ പല ഭാഗത്തും ജയിലറകളിൽ യുവത്വം ഹോമിക്കാൻ വിധിക്കപ്പെട്ട ആയിരങ്ങൾ ഇന്നും നമ്മുടെ മുന്നിലെ ചോദ്യചിഹ്നങ്ങളായി അവശേഷിക്കുന്നു. ആർക്കും ഏത് സമയത്തും ഏത് തരത്തിലുള്ള കേസും ചാർത്തപ്പെടാമെന്ന അവസ്ഥ വളരെ ഖേദകരമാണ്.

     ഇത്തരം മലീമസമായ അന്തരീക്ഷത്തിൽ വർഷംതോറും വെറുമൊരു ആചാരം മാത്രമായി മാറുമ്പോൾ ഈ മനുഷ്യാവകാശ ദിനത്തിന്റെ പ്രസക്തി എന്താണ്? ലോകത്തിന്റെ പല ഭാഗങ്ങളിലും സെമിനാറുകളും ചർച്ചാവേദികളും നടത്തി ചായസൽക്കാരവും കഴിഞ്ഞ് പല്ലിന് കുത്തി നാറ്റിക്കാമെന്നത് മാത്രമാണ് ഈ കലാ പരിപാടിയുടെ മുഖ്യ ലക്ഷ്യം.
ജനം വീണ്ടും കഴുതകളായി തന്നെ നിലനില്ക്കണം.
ഭേഷ് ! ഭേഷ് !!!

No comments:

Post a Comment