*എഴുതാതിരിക്കാൻ വയ്യ*
*ഇതെഴുതാതിരിക്കുന്നത്*
*ശരിയുമല്ല*
*ഉറി ചിരിക്കട്ടെ*
*ഊറിയൂറി*
.........................
അസ്ലം മാവിലെ
.........................
1984 ൽ നാമെത്തി. കൊല്ലപ്പരീക്ഷയ്ക്ക് കോപ്പിയടിക്കരുതെന്ന സൈക്കളോജിക്കൽ നീക്കത്തിന്റെ ഭാഗമായി രണ്ടെണ്ണം വെച്ച് ഇരുത്തിയ പിള്ളേരെ പോലെ ഒരു ബെഞ്ചിൽ രണ്ടേ തലയ്ക്കൽ സുകു മാഷും സു കുമാറി ടീച്ചറും ജഡ്ജസായിരുന്ന് സ്റ്റേജിന്റെ മുന്നിലും സൈഡിലുമൊക്കെയായി ഡസ്കിന് കൈ മുട്ട് താങ്ങി കണ്ണും കാതും സ്റ്റേജിലേക്ക് പായിച്ചുള്ള ആ ഒന്നൊന്നര ഇരുത്തമൊക്കെ കണ്ട് ശരിക്കും ഞങ്ങളും ഞെട്ടി. ഇവർക്ക് കാര്യങ്ങൾ അറിയാം, പക്ഷെ വേണ്ടാന്ന് വെച്ചാണ്. ചോദിക്കാനും പറയാനും ആളില്ലല്ലോ.
ഞാനൊക്കെ ആ ക്ലാസിക്കൽ ജഡ്ജസ് സിറ്റിംഗ് കണ്ട് എന്നെത്തന്നെ ഒന്ന് കിള്ളി നോക്കി - ഇതൊക്കെ റിയൽ ലൈഫിലാണോ അതോ ഒന്നരാടം കാണുന്ന കള്ളക്കിനാവാണോ എന്നൊക്കെ. ചെല്ലപ്പുടിയേ ! ഒക്കുറോ നൊമ്പലൊ ഉണ്ടു - Means Really REAL ! ഇത്രയും കാലം ഇവരൊക്കെ എവിടാർന്നു എന്ന് എല്ലാവർക്കും അന്ന് ചോദിക്കാൻ തോന്നിയിട്ടുമുണ്ട്. ഒരു OSA മാറ്റിക്കളഞ്ഞ മാറ്റങ്ങൾ നോക്കണേ ! എത്ര പ്രൊഗ്രസ്സീവ് ! എന്നാ പ്രൊവക്കേറ്റീവ് ! എപ്പടി ക്രിയേറ്റീവ് !
PTA ഉണ്ട്, പക്ഷെ സ്റ്റേജിലും ചിത്രത്തിലൊന്നുമില്ല. അതോടെ എവിടെയും OSA ക്കാർ. ഞങ്ങൾക്കാണെങ്കിൽ as a Student അവരോട് അമിതമായ ആദരവും. മൂന്ന് മാസമായാൽ എഞ്ചി. മുഹമ്മദ്, അരമന സീനിയർ, സാപ് , KA മജീദ് ടീമുകൾ OSA ക്കാരാകും. പിന്നെ ഒരു കൊല്ലം കൂടി കഴിഞ്ഞാൽ ഞങ്ങളും.
സ്കൂളിൽ ഇടക്കിടക്ക് OSA ക്കാരെ കാണാം. ശനി നമ്മുടെ സ്കൂളിൽ പ്രവൃത്തി ദിവസവും മോഡൽ സ്കൂളിലും ഗവ. കോളേജിലും അവധി ദിവസവമായത് കൊണ്ട് HK - CH ടീമുകൾ സ്കൂളിലേക്കുള്ള വരവ് ആ ദിവസം തന്നെയാക്കി, അതും ആഴ്ചയാഴ്ച. ഇവരുടെ വരവ് കാണുമ്പോൾ തന്നെ സ്റ്റാഫ് റുമും ചെറുതായി ഒന്നിളകും.
മീനവെയിലിൽ (Meanwhile) OSA ക്കെതിരെ ചില ചരടു നീക്കങ്ങളും അധ്യാപകരിൽ നിന്നും ഉണ്ടാകുന്ന രൂപത്തിൽ ആ പോക്കുവരവുകളെത്തി എന്ന് പറയാം. സ്കൂളിന്റെ പോരായ്മകൾ അറിയുക എന്നത് കഴിഞ്ഞ് അവിടെയുള്ള പഠന ഗുണനിലവാരമന്വേഷണത്തിലേക്ക് OSA നേതൃത്വം കൈ വെച്ചപ്പോഴാണ് നടേ പറഞ്ഞ ചരടുവലിവിന്റെ അസുഖം തുടങ്ങിയത്. മിക്ക ക്ലാസ്സുകളിലെയും ലാസ്റ്റ് ബഞ്ചുകാരുടെ മനസ്സും ഈ സാറന്മാരുടെ കൂടെയായിരുന്നെന്ന് 'എന്നാ കാരണം' എന്ന് പറയാതെ തന്നെ നിങ്ങൾ ഊഹിച്ചു കാണുമല്ലോ. ഞങ്ങളൊക്കെ OSAയിലെത്തിയപ്പോൾ ഇത് പിടുത്തം വിട്ട് വളരെ രൂക്ഷമായിക്കഴിഞ്ഞിരുന്നു. (വിശദമായി പിന്നൊരിക്കൽ ഞാൻ RTPEN ബ്ലോഗിൽ പോസ്റ്റ് ചെയ്യാം )
ഇവിടെ ഞാൻ ബോൾഡക്ഷരങ്ങളിൽ പറയുന്നത് 0SAയുടെ അഞ്ചെട്ടു വർഷങ്ങളിലെ സുവർണ്ണകാലമാണ് പട്ല സ്കൂളിലെ ദൈനം ദിന ഇsപെടലുകളോടൊപ്പം കലോത്സവങ്ങളും ഇക്കാണുന്ന കോലത്തിലെങ്കിലും ആകാൻ പ്രധാന കാരണം. അല്ലായിരുന്നെങ്കിൽ ആ സറാപ്പൻ ഇപ്പഴും പൊന്നടിച്ചു മാറ്റി മുക്കുപണ്ടം കൊടുത്ത്, കസ്റ്റമറുടെ അളിയന്റെ ഇടി കൊണ്ട് സദർ ഉസ്താദിന്റെ ഡ്രായറിൽ നിന്നും അടിച്ചു മാറ്റിയ ചെമന്ന മഷി നിറച്ച ബലൂൺ പൊട്ടിത്തകർന്ന് സ്റ്റേജ് രക്തക്കളമാകുമായിരുന്നു. (ചില കൊല്ലങ്ങളിൽ ആയം തെറ്റി, ബലൂൺ പൊട്ടാതെ, മുമ്പിലിരിക്കുന്ന പിള്ളേരുടെ മേത്തേക്ക് കിഡ്നി രൂപത്തിൽ വന്നു വീഴുമായിരുന്നു. "യാള്ളേന്ന് " പറഞ്ഞ് പിള്ളേർ ഒരു ഭാഗത്തേക്ക് ചായുമ്പോൾ കുറഞ്ഞത് മൂന്ന് നാല് ബെഞ്ചിന്റെ കാലൊടിഞ്ഞ് കിട്ടുകയും ചെയ്യും).
OSA Day മാത്രമായിരുന്നു അന്ന് ഒരിൻസ്പിരേഷൻ. മറ്റൊരു പ്രോത്സാഹനവും അക്കാലത്തില്ലല്ലോ. മദ്രസ്സാ വാർഷികത്തിന് പാടുന്ന അഴകേറുന്നോളെ വാ വാ വാ പാട്ടുകളും തത്തമ്മ പ്രസംഗങ്ങളും മദ്രസ്സാ സാഹിത്യ സമാജവുമല്ലാതെ എന്തായിരുന്നു അന്ന് നാട്ടിലുണ്ടായിരുന്നത് ? ( ഞങ്ങളൊക്കെ ചിമ്മിനി കത്തിച്ച് പ്രസംഗം പറയാൻ പഠിക്കുന്നത് കേൾക്കാൻ വന്ന് ചിലർ ശണ്ഠ കൂടിയതുണ്ട്. പുറത്തിറക്കിയ കയെഴുത്തു പ്രസിദ്ധികരണങ്ങൾ കീറിക്കളഞ്ഞതുണ്ട്. )
ഒരു വട്ടം സ്കൂളിൽ പുകസയുടെ കുറച്ചധ്യാപകർ ഒന്നിച്ചെത്തിയപ്പോൾ ഒരു കയ്യെഴുത്തു പ്രസിദ്ധീകരണം അവരിറക്കിയിരുന്നു. കഴിഞ്ഞു അന്നത്തെ സാറന്മാരുടെസംഭാവന. ആ , അവരു തന്നെ ഒരു തെരുവ് നാടകമടക്കം ഒരു സന്ധ്യാ പ്രോഗ്രാമും അവതരിപ്പിച്ചിരുന്നു. കൂട്ടത്തിൽ പറയട്ടെ, OSA Day ചതുർഥി പോലെ കണ്ട് അന്നേ ദിവസം സ്ഥലം വിട്ടവർ വരെയുണ്ട് (സഹകരിച്ചവരെയും ഓർക്കുന്നു)
കലാ- സാഹിത്യ- സാംസ്കാരിക രംഗം സജീവമായാലേ FINE ARTS എന്ന ശാഖയ്ക്ക് നിലനിൽപ്പുള്ളു, വല്ലതും വളർച്ച പ്രതീക്ഷിക്കാവൂ, നാമ്പിടുന്നതും നോക്കി കാത്തു നിൽക്കുന്നതിൽ അർഥവുമുള്ളു. അങ്ങിനെയൊരു തുടക്കമുണ്ടായാൽ തന്നെ നില നിൽക്കണമെങ്കിൽ തുടർച്ച വളരെ വളരെ ആവശ്യവുമാണ്.
നമ്മുടെ നാട്ടിലെ സാഹചര്യങ്ങളും ഇക്കാര്യത്തിൽ പ്രധാന വിഷയവും ഘടകവുമാണെന്ന് കൂടി പറയട്ടെ. ഞാനവയൊക്കെ മുമ്പും പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്. (തുടരും )
*ഇതെഴുതാതിരിക്കുന്നത്*
*ശരിയുമല്ല*
*ഉറി ചിരിക്കട്ടെ*
*ഊറിയൂറി*
.........................
അസ്ലം മാവിലെ
.........................
1984 ൽ നാമെത്തി. കൊല്ലപ്പരീക്ഷയ്ക്ക് കോപ്പിയടിക്കരുതെന്ന സൈക്കളോജിക്കൽ നീക്കത്തിന്റെ ഭാഗമായി രണ്ടെണ്ണം വെച്ച് ഇരുത്തിയ പിള്ളേരെ പോലെ ഒരു ബെഞ്ചിൽ രണ്ടേ തലയ്ക്കൽ സുകു മാഷും സു കുമാറി ടീച്ചറും ജഡ്ജസായിരുന്ന് സ്റ്റേജിന്റെ മുന്നിലും സൈഡിലുമൊക്കെയായി ഡസ്കിന് കൈ മുട്ട് താങ്ങി കണ്ണും കാതും സ്റ്റേജിലേക്ക് പായിച്ചുള്ള ആ ഒന്നൊന്നര ഇരുത്തമൊക്കെ കണ്ട് ശരിക്കും ഞങ്ങളും ഞെട്ടി. ഇവർക്ക് കാര്യങ്ങൾ അറിയാം, പക്ഷെ വേണ്ടാന്ന് വെച്ചാണ്. ചോദിക്കാനും പറയാനും ആളില്ലല്ലോ.
ഞാനൊക്കെ ആ ക്ലാസിക്കൽ ജഡ്ജസ് സിറ്റിംഗ് കണ്ട് എന്നെത്തന്നെ ഒന്ന് കിള്ളി നോക്കി - ഇതൊക്കെ റിയൽ ലൈഫിലാണോ അതോ ഒന്നരാടം കാണുന്ന കള്ളക്കിനാവാണോ എന്നൊക്കെ. ചെല്ലപ്പുടിയേ ! ഒക്കുറോ നൊമ്പലൊ ഉണ്ടു - Means Really REAL ! ഇത്രയും കാലം ഇവരൊക്കെ എവിടാർന്നു എന്ന് എല്ലാവർക്കും അന്ന് ചോദിക്കാൻ തോന്നിയിട്ടുമുണ്ട്. ഒരു OSA മാറ്റിക്കളഞ്ഞ മാറ്റങ്ങൾ നോക്കണേ ! എത്ര പ്രൊഗ്രസ്സീവ് ! എന്നാ പ്രൊവക്കേറ്റീവ് ! എപ്പടി ക്രിയേറ്റീവ് !
PTA ഉണ്ട്, പക്ഷെ സ്റ്റേജിലും ചിത്രത്തിലൊന്നുമില്ല. അതോടെ എവിടെയും OSA ക്കാർ. ഞങ്ങൾക്കാണെങ്കിൽ as a Student അവരോട് അമിതമായ ആദരവും. മൂന്ന് മാസമായാൽ എഞ്ചി. മുഹമ്മദ്, അരമന സീനിയർ, സാപ് , KA മജീദ് ടീമുകൾ OSA ക്കാരാകും. പിന്നെ ഒരു കൊല്ലം കൂടി കഴിഞ്ഞാൽ ഞങ്ങളും.
സ്കൂളിൽ ഇടക്കിടക്ക് OSA ക്കാരെ കാണാം. ശനി നമ്മുടെ സ്കൂളിൽ പ്രവൃത്തി ദിവസവും മോഡൽ സ്കൂളിലും ഗവ. കോളേജിലും അവധി ദിവസവമായത് കൊണ്ട് HK - CH ടീമുകൾ സ്കൂളിലേക്കുള്ള വരവ് ആ ദിവസം തന്നെയാക്കി, അതും ആഴ്ചയാഴ്ച. ഇവരുടെ വരവ് കാണുമ്പോൾ തന്നെ സ്റ്റാഫ് റുമും ചെറുതായി ഒന്നിളകും.
മീനവെയിലിൽ (Meanwhile) OSA ക്കെതിരെ ചില ചരടു നീക്കങ്ങളും അധ്യാപകരിൽ നിന്നും ഉണ്ടാകുന്ന രൂപത്തിൽ ആ പോക്കുവരവുകളെത്തി എന്ന് പറയാം. സ്കൂളിന്റെ പോരായ്മകൾ അറിയുക എന്നത് കഴിഞ്ഞ് അവിടെയുള്ള പഠന ഗുണനിലവാരമന്വേഷണത്തിലേക്ക് OSA നേതൃത്വം കൈ വെച്ചപ്പോഴാണ് നടേ പറഞ്ഞ ചരടുവലിവിന്റെ അസുഖം തുടങ്ങിയത്. മിക്ക ക്ലാസ്സുകളിലെയും ലാസ്റ്റ് ബഞ്ചുകാരുടെ മനസ്സും ഈ സാറന്മാരുടെ കൂടെയായിരുന്നെന്ന് 'എന്നാ കാരണം' എന്ന് പറയാതെ തന്നെ നിങ്ങൾ ഊഹിച്ചു കാണുമല്ലോ. ഞങ്ങളൊക്കെ OSAയിലെത്തിയപ്പോൾ ഇത് പിടുത്തം വിട്ട് വളരെ രൂക്ഷമായിക്കഴിഞ്ഞിരുന്നു. (വിശദമായി പിന്നൊരിക്കൽ ഞാൻ RTPEN ബ്ലോഗിൽ പോസ്റ്റ് ചെയ്യാം )
ഇവിടെ ഞാൻ ബോൾഡക്ഷരങ്ങളിൽ പറയുന്നത് 0SAയുടെ അഞ്ചെട്ടു വർഷങ്ങളിലെ സുവർണ്ണകാലമാണ് പട്ല സ്കൂളിലെ ദൈനം ദിന ഇsപെടലുകളോടൊപ്പം കലോത്സവങ്ങളും ഇക്കാണുന്ന കോലത്തിലെങ്കിലും ആകാൻ പ്രധാന കാരണം. അല്ലായിരുന്നെങ്കിൽ ആ സറാപ്പൻ ഇപ്പഴും പൊന്നടിച്ചു മാറ്റി മുക്കുപണ്ടം കൊടുത്ത്, കസ്റ്റമറുടെ അളിയന്റെ ഇടി കൊണ്ട് സദർ ഉസ്താദിന്റെ ഡ്രായറിൽ നിന്നും അടിച്ചു മാറ്റിയ ചെമന്ന മഷി നിറച്ച ബലൂൺ പൊട്ടിത്തകർന്ന് സ്റ്റേജ് രക്തക്കളമാകുമായിരുന്നു. (ചില കൊല്ലങ്ങളിൽ ആയം തെറ്റി, ബലൂൺ പൊട്ടാതെ, മുമ്പിലിരിക്കുന്ന പിള്ളേരുടെ മേത്തേക്ക് കിഡ്നി രൂപത്തിൽ വന്നു വീഴുമായിരുന്നു. "യാള്ളേന്ന് " പറഞ്ഞ് പിള്ളേർ ഒരു ഭാഗത്തേക്ക് ചായുമ്പോൾ കുറഞ്ഞത് മൂന്ന് നാല് ബെഞ്ചിന്റെ കാലൊടിഞ്ഞ് കിട്ടുകയും ചെയ്യും).
OSA Day മാത്രമായിരുന്നു അന്ന് ഒരിൻസ്പിരേഷൻ. മറ്റൊരു പ്രോത്സാഹനവും അക്കാലത്തില്ലല്ലോ. മദ്രസ്സാ വാർഷികത്തിന് പാടുന്ന അഴകേറുന്നോളെ വാ വാ വാ പാട്ടുകളും തത്തമ്മ പ്രസംഗങ്ങളും മദ്രസ്സാ സാഹിത്യ സമാജവുമല്ലാതെ എന്തായിരുന്നു അന്ന് നാട്ടിലുണ്ടായിരുന്നത് ? ( ഞങ്ങളൊക്കെ ചിമ്മിനി കത്തിച്ച് പ്രസംഗം പറയാൻ പഠിക്കുന്നത് കേൾക്കാൻ വന്ന് ചിലർ ശണ്ഠ കൂടിയതുണ്ട്. പുറത്തിറക്കിയ കയെഴുത്തു പ്രസിദ്ധികരണങ്ങൾ കീറിക്കളഞ്ഞതുണ്ട്. )
ഒരു വട്ടം സ്കൂളിൽ പുകസയുടെ കുറച്ചധ്യാപകർ ഒന്നിച്ചെത്തിയപ്പോൾ ഒരു കയ്യെഴുത്തു പ്രസിദ്ധീകരണം അവരിറക്കിയിരുന്നു. കഴിഞ്ഞു അന്നത്തെ സാറന്മാരുടെസംഭാവന. ആ , അവരു തന്നെ ഒരു തെരുവ് നാടകമടക്കം ഒരു സന്ധ്യാ പ്രോഗ്രാമും അവതരിപ്പിച്ചിരുന്നു. കൂട്ടത്തിൽ പറയട്ടെ, OSA Day ചതുർഥി പോലെ കണ്ട് അന്നേ ദിവസം സ്ഥലം വിട്ടവർ വരെയുണ്ട് (സഹകരിച്ചവരെയും ഓർക്കുന്നു)
കലാ- സാഹിത്യ- സാംസ്കാരിക രംഗം സജീവമായാലേ FINE ARTS എന്ന ശാഖയ്ക്ക് നിലനിൽപ്പുള്ളു, വല്ലതും വളർച്ച പ്രതീക്ഷിക്കാവൂ, നാമ്പിടുന്നതും നോക്കി കാത്തു നിൽക്കുന്നതിൽ അർഥവുമുള്ളു. അങ്ങിനെയൊരു തുടക്കമുണ്ടായാൽ തന്നെ നില നിൽക്കണമെങ്കിൽ തുടർച്ച വളരെ വളരെ ആവശ്യവുമാണ്.
നമ്മുടെ നാട്ടിലെ സാഹചര്യങ്ങളും ഇക്കാര്യത്തിൽ പ്രധാന വിഷയവും ഘടകവുമാണെന്ന് കൂടി പറയട്ടെ. ഞാനവയൊക്കെ മുമ്പും പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്. (തുടരും )
No comments:
Post a Comment