*സഫ് വാന്റെ ഉമ്മ*
*പൊയ്പോയി ;*
*പ്രാർഥിക്കുക*.
_________________
അസ്ലം മാവില
_________________
ഒരു മരണവീടിൽ നിന്ന് ഇറങ്ങിയതേയുള്ളൂ. ശോകമൂകമായ അന്തരീക്ഷം. യൂനിഫോമിട്ട കുട്ടികൾ ഞങ്ങൾക്ക് മുന്നിലും പിന്നിലുമായുണ്ട്. അധികവും പട്ല സ്കൂളിൽ പഠിക്കുന്നവർ. സഫ്-വാന്റെ ഉമ്മയുടെ മരണവാർത്ത അറിഞ്ഞാണ് അവരൊക്കെ ഞങ്ങളെ പോലെ എത്തിക്കൊണ്ടിരിക്കുന്നത്.
ശിരി ബാഗിലുവിൽ താമസമുള്ള സഫ്വാൻ നമ്മുടെ സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്. അവന്റെ പൊന്നുമ്മയാണ് ഇന്നുച്ചയോടെ പടച്ചവന്റെ വിളിക്കുത്തരം നൽകി പൊയ്പോയത്. ഇന്നാലില്ലാഹ്!
ഷരീഫ് മാഷ് ഫോണെടുക്കുമ്പോൾ അതൊരു മരണ വാർത്തയായിരിക്കുമെന്ന് കരുതിയിരുന്നില്ല. "സഫ്വാനെ എത്തിക്കണം, ഉമ്മയ്ക്ക് ദീനമൽപം കൂടിയെന്ന് പറയണം." സംസാരത്തിലെ ഇടർച്ചയിൽ തന്നെ അതിനൊരു മരണവാർത്തയുടെ സൂചനയുണ്ടായിരുന്നു.
സഫ്വാൻ അടക്കം ആ ഉമ്മയ്ക്ക് നാല് മക്കൾ. സമദ്, സവാദ് , സഹീദ. സഫ്വാന്റെ ഉപ്പ ,അബ്ദുല്ലച്ചയെ ഞങ്ങൾ കണ്ടു. ജിവിത പങ്കാളിയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ദു:ഖവുമായി ഞങ്ങളെയദ്ദേഹം നോക്കി. നമുക്ക് ആശ്വസിപ്പിക്കാനല്ലേ പറ്റൂ. ഒരു പാട് വർഷമായി കിടപ്പിലായിരുന്നു ആ ഉമ്മ.
ഈ വേർപാട് താങ്ങുവാനുള്ള സഹനവും ക്ഷമയും ആ കുടുംബത്തിന് പടച്ചവൻ നൽകട്ടെ,
നമ്മുടെ സ്കൂളിൽ പഠിക്കുന്ന സഫ്വാനെ സമാധാനിപ്പിക്കാൻ അവന്റെ അധ്യാപകരും സഹപാഠികളുമാണിനിയുള്ളത്, നിങ്ങളാണവന് കരുത്ത്.
ദുഃഖാചരണവും കഴിഞ്ഞ് ക്ലാസ്സിൽ വരുമ്പോൾ നിങ്ങളവന് സാന്ത്വനത്തിന്റെ തൂവാലയും തൂവൽസ്പർശവുമാവുക.
*പൊയ്പോയി ;*
*പ്രാർഥിക്കുക*.
_________________
അസ്ലം മാവില
_________________
ഒരു മരണവീടിൽ നിന്ന് ഇറങ്ങിയതേയുള്ളൂ. ശോകമൂകമായ അന്തരീക്ഷം. യൂനിഫോമിട്ട കുട്ടികൾ ഞങ്ങൾക്ക് മുന്നിലും പിന്നിലുമായുണ്ട്. അധികവും പട്ല സ്കൂളിൽ പഠിക്കുന്നവർ. സഫ്-വാന്റെ ഉമ്മയുടെ മരണവാർത്ത അറിഞ്ഞാണ് അവരൊക്കെ ഞങ്ങളെ പോലെ എത്തിക്കൊണ്ടിരിക്കുന്നത്.
ശിരി ബാഗിലുവിൽ താമസമുള്ള സഫ്വാൻ നമ്മുടെ സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്. അവന്റെ പൊന്നുമ്മയാണ് ഇന്നുച്ചയോടെ പടച്ചവന്റെ വിളിക്കുത്തരം നൽകി പൊയ്പോയത്. ഇന്നാലില്ലാഹ്!
ഷരീഫ് മാഷ് ഫോണെടുക്കുമ്പോൾ അതൊരു മരണ വാർത്തയായിരിക്കുമെന്ന് കരുതിയിരുന്നില്ല. "സഫ്വാനെ എത്തിക്കണം, ഉമ്മയ്ക്ക് ദീനമൽപം കൂടിയെന്ന് പറയണം." സംസാരത്തിലെ ഇടർച്ചയിൽ തന്നെ അതിനൊരു മരണവാർത്തയുടെ സൂചനയുണ്ടായിരുന്നു.
സഫ്വാൻ അടക്കം ആ ഉമ്മയ്ക്ക് നാല് മക്കൾ. സമദ്, സവാദ് , സഹീദ. സഫ്വാന്റെ ഉപ്പ ,അബ്ദുല്ലച്ചയെ ഞങ്ങൾ കണ്ടു. ജിവിത പങ്കാളിയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ദു:ഖവുമായി ഞങ്ങളെയദ്ദേഹം നോക്കി. നമുക്ക് ആശ്വസിപ്പിക്കാനല്ലേ പറ്റൂ. ഒരു പാട് വർഷമായി കിടപ്പിലായിരുന്നു ആ ഉമ്മ.
ഈ വേർപാട് താങ്ങുവാനുള്ള സഹനവും ക്ഷമയും ആ കുടുംബത്തിന് പടച്ചവൻ നൽകട്ടെ,
നമ്മുടെ സ്കൂളിൽ പഠിക്കുന്ന സഫ്വാനെ സമാധാനിപ്പിക്കാൻ അവന്റെ അധ്യാപകരും സഹപാഠികളുമാണിനിയുള്ളത്, നിങ്ങളാണവന് കരുത്ത്.
ദുഃഖാചരണവും കഴിഞ്ഞ് ക്ലാസ്സിൽ വരുമ്പോൾ നിങ്ങളവന് സാന്ത്വനത്തിന്റെ തൂവാലയും തൂവൽസ്പർശവുമാവുക.
No comments:
Post a Comment