Monday 18 July 2016

ബ്രിട്ടനിലെ പ്രതിസന്ധിയും ചില വസ്തുതകളും - അസ്‌ലം മാവില

നിരീക്ഷണം  27 JUN 2016

ബ്രിട്ടനിലെ പ്രതിസന്ധിയും
ചില വസ്തുതകളും

അസ്‌ലം മാവില

ബ്രിട്ടനിലെ കുടിയേറ്റവും തീവ്രവാദ ഭീഷണിയും പരസ്പരം കൂട്ടികെട്ടരുത്.  നാമം മാത്രമായ തീവ്ര വാദ ഭീഷണികളെ നേരിടുന്നതിൽ കഴിവ് കേട്ട സുരക്ഷാ സംവിധാനമാNo ബ്രിട്ടനിലുള്ളത് ? അത് തന്നെ ആ രാജ്യത്തെ നാം കൊഞ്ഞനം കുത്തുകയാണ്. 

എന്ത് കൊണ്ടാണ് BrEXIT പക്ഷം ജയിച്ചതും REMAIN പക്ഷം പിന്നോട്ട് പോയതെന്നും വിലയിരുത്താൻ സാമ്പത്തിക രാഷ്രീയ സാമൂഹിക നേതൃത്വം  ഇനിയും തയ്യാറാകണം. അവരുടെ പ്രചാരകരായി മാധ്യമങ്ങൾക്കും പ്രധാന പങ്കുണ്ട്.  ഇവിടെയുള്ള ഏതാനും ക്ഷിപ്ര  കമന്റ്സ് മൊതലാളിമാരെ സുഖിപ്പിക്കാൻ വേണ്ടി ഒരു മാധ്യമവും  പേന എടുക്കരുത്. ഒരു അന്തി ചർച്ചയും നടത്തരുത്.

കുടിയേറ്റ ഭീഷണി നേരിടുന്നത് ഈ.യു. വിലെ സഖ്യ രാഷ്ട്രങ്ങളിലെ പൗരന്മാരെയാണ്. അതിനു അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അല്പം കാശും സൗകര്യവും കിട്ടുന്ന സ്ഥലത്തേയ്ക്ക് ആരും ജോലി നോക്കി പോകും. പിന്നെയും കുറച്ചു കൂടി സുരക്ഷായുള്ള സ്ഥലങ്ങളിലേക്കെ യൂറോപ്പ്യന്മാർ ജോലി നോക്കി പോവുകയുള്ളൂ.

സാധാരണ ഏതു രാജ്യത്തുമുള്ള സ്വദേശികൾ  പോലെ പൊതുവെ ജോലിയുടെ കാര്യത്തിൽ ഉറക്കം തൂങ്ങികളാണ് ബ്രിട്ടനിലെ ജനതയും. സ്ത്രീകളാണ് പിന്നെയും അവിടെ ജോലിയിലും പഠനത്തിലും താല്പര്യം കാണിക്കുന്നത്. ശ്രീലങ്കയിലെ പോലെ ആണുങ്ങൾ കുടിച്ചും മദിച്ചും ജീവിതം കൂത്താടാനുമാണ് താല്പര്യം. അത്യാവശ്യം ബിസിനസ്സ് നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്നവർ താരതമ്യേനെ കുറഞ്ഞ ശമ്പളത്തിൽ ഉത്തര വാദിത്തത്തോടെ പണിയെടുക്കുന്നവരേ അവിടെ നിർത്തൂ.  സ്വന്തം രാജ്യത്ത് കിട്ടുന്നതിനേക്കാളും സൗകര്യം തങ്ങൾക്ക് ബ്രിട്ടനിൽ  കിട്ടുമ്പോൾ സ്വാഭാവികമായും കുടിയേറ്റം കൂടുക സ്വാഭാവികം.  ബംഗാളി - പാകിസ്ഥാനി - ഇന്ത്യൻ - ഫിലി- നേപ്പാൾ തുടങ്ങിയ മൂന്നാം ലോക  വംശജർക്ക് അവിടെ എന്ത് ജോലിയാണ് കിട്ടുക എന്നു അവിടെ ഉള്ളവർ പറയട്ടെ.

കോമൺമാനിനു ആവശ്യമായ വസ്തുക്കൾ മിതമായ വിലയ്ക്ക് ബ്രിട്ടൻ ബ്രാൻഡഡ് വസ്തുക്കൾ ഉണ്ടെങ്കിൽ അവിടെയും ചെലവാകും. ഇല്ലെങ്കിൽ ചൈന പോലുള്ള രാജ്യങ്ങൾ വിപണി കീഴടക്കും. (ചൈന മാൽ ബാക്കിയുള്ളവർ കരുതുന്നത് പോലെ    മുഴുവൻ ക്വളിറ്റി കുറഞ്ഞതല്ല. ). ഓരോ ഏരിയക്കാരുടെ അഭിരുചിക്കും മുടക്കുന്ന കാശിനു അനുസരിച്ചും അവർ ''വഹകൾ'' ഉണ്ടാക്കി തരുമെന്ന് ഒരു വട്ടമെങ്കിലും ഫെയറിനു ഫാർ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ചവരോട് ചോദിച്ചാൽ അറിയാം.  അല്ലാതെ അതിരാവിലെ ഓൺലൈനിൽ കുത്തിയിരുന്ന് അസഹിഷ്ണുതയ്ക്ക് വക നോക്കുന്നവർക്ക് എന്ത്  ''ഫെയർ'' എന്ത് ''ഫയർ'' ? ആടെന്നതറിഞ്ഞു അങ്ങാടി വാണിഭം ?

ബ്രിട്ടൻ ഒരു പക്ഷെ പിടിച്ചു നിൽക്കുന്നത് തന്നെ മെഡിക്കൽ അടക്കമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൂറിസ്റ്റു വരുമാനങ്ങൾ കൊണ്ടുമാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത് ? BrEXIT അനുകൂലികൾക്ക് അപ്പം കിട്ടാൻ പ്രയാസപ്പെടുമ്പോൾ അതു മനസ്സിലാകും, തങ്ങൾ ചെയ്തത് മരമണ്ടത്തരം ആയിപ്പോയെന്നു. തമിഴന്മാരുടെ ബുദ്ധിയുടെ ലെവലിനപ്പുറം ഇവരും പോയിട്ടില്ല. ചില രക്ത സമ്മർദ്ദ രാഷ്ട്രീയ നേതൃത്വം തരുന്ന തെറ്റായ സന്ദേശവും കുറച്ചു ഓഫറുകളും കിട്ടുമ്പോൾ രാഷ്ട്രത്തിന്റെ വരും വരായ്കകൾ എന്താണെന്ന് ചിന്തിക്കില്ല. 

ഈ.യു. ആസ്ഥാനമായ ബ്രസ്സൽസും ഒരല്പം മസ്സിൽ പിടുത്തം ഒഴിവാക്കിയിരുന്നെങ്കിൽ ബ്രിട്ടനിൽ BrEXIT വിജയം വരിക്കില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. യൂറോയുടെ ആടിക്കളിയും ക്ലച്ചു പിടിച്ചിട്ടില്ല. യൂറോപ്പ്യൻ യൂണിയൻ നല്ലത് തന്നെ, യൂറോ തികഞ്ഞ പരാജയമെന്നാണ് ഇഗ്ളീഷുകാരുടെ പക്ഷം.  തങ്ങളുടെ രാഷ്ട്ര താല്പര്യങ്ങളെ മറികടക്കുന്ന നിലപാടുകൾ യൂറോപ്യൻ യൂണിയൻ കൈകൊള്ളുന്നുവെന്നതും പൊതുവെ ഫ്രാൻസ് , ബ്രിട്ടൻ തുടങ്ങിവരിൽ നിന്നു കേൾക്കുന്നതും ബ്രസ്സൽസ് ചെവി കൊണ്ടില്ല. ഗ്രീസിനെക്കാളും മുമ്പിൽ ഫ്രാൻസ് ആയിരിക്കും അടുത്ത EXIT അടിച്ചു പോകാൻ കൂടുതൽ സാധ്യത.  എന്റെ കൂടെ ജോലി ചെയ്യുന്ന ജ്യോർജിയോ  എന്ന ഗ്രീസുകാരനായ  മെക്കാനിക്കൽ എൻജിനീയർ ഒരു രക്ത സമ്മർദ്ദ ഗ്രൂപ്പിൽ പെട്ട  കക്ഷിയാണ്. അയാളെ പോലുള്ളവർക്ക് ഇതൊക്കെ പ്രചോദനമാകുമായിരിക്കും. 

മുമ്പത്തെ പോലെയല്ലല്ലോ ആഗോള സാമ്പത്തിക നിലയും നിയന്ത്രണവും. പല ഫാക്ടേർസും ഉണ്ട്. അവ സാധാരണ ജനങ്ങൾ അറിഞ്ഞു കൂടണമെന്നുമില്ല. മനുഷ്യ സമ്പത്തു അടക്കം  വിറ്റഴിക്കാനും വാങ്ങിപ്പിക്കാനും മയത്തിലും ആയത്തിലും സാധിക്കുന്നവർക്കേ ഇനി ഭാവിയുള്ളൂ. കമ്പോളവും കച്ചവടക്കാരനും സ്വസ്ഥത കിട്ടിയാലേ ഇനിയങ്ങോട്ട് മുന്നോട്ട് പോകാനാവൂ.  മസ്സിൽ പിടിച്ചവനൊക്കെ അനുഭവിക്കുമ്പോൾ അറിയും.


കൂട്ടാത്തതിൽ പറയട്ടെ, അസഹിഷ്ണുതാ വിവാദങ്ങളും ചില നിർബന്ധിത നിരോധങ്ങളും ചൂട് പിടിക്കുന്ന ഇന്ത്യയിൽ അതിനെതിരെ   ആർ. ബി. ഐ. ഗവർണർ രഘുറാം രാജനെ പോലുള്ളവർ വിമ്മിഷ്ടം അറിയിച്ചത്   വെറുതെ ആയിരിക്കില്ലല്ലോ.  (അദ്ദേഹത്തിന്റെ കസേര ഇളക്കാൻ നിലവിലെ ഭരണ കൂടം കണ്ട കാര്യങ്ങളിൽ ഒന്നു ഇതും കൂടിയാണെന്നത് അരമന രഹസ്യം. സുബ്രു സാമിയെ മുന്നിൽ നിർത്തി  ശ്രദ്ധ തിരിച്ചു വിട്ടത് ജെയ്റ്റ്‌ലി കുതന്ത്രം മാത്രം ).  എല്ലാം ''മഹല്ലി'' (സ്വദേശം) എന്നു പറഞ്ഞു നടന്നാൽ രണ്ടു മൂന്ന് നൂറ്റാണ്ട് പിന്നോട്ടേക്ക് കാളവണ്ടിയെ തിരിക്കേണ്ടി വരും.  

No comments:

Post a Comment