തുർക്കിയിൽ സംഭവിക്കുന്നതെന്ത്
? 16 July 2016http://www.kvartha.com/2016/07/what-is-happening-to-in-turkey.html
അസ്‌ലം മാവില
എട്ടു രാജ്യങ്ങളാൽ
അതിർത്തി പങ്കിടുന്ന തുർക്കിയിൽ ഇന്നലെ നടന്ന പട്ടാള വിപ്ലവ ശ്രമം പെട്ടെന്ന് തട്ടിക്കൂട്ടി
ഉണ്ടാക്കിയതല്ലെന്നു വേണം കരുതാൻ. തുർക്കിയുടെ തെക്ക് പടിഞ്ഞാറുള്ള റിസോർട്ടിൽ പ്രസിഡന്റ്
വിശ്രമിക്കാൻ പോയ നേരത്താണ് പട്ടാള വിപ്ലവ ശ്രമം നടക്കുന്നത്. എർദോഗാൻ ഇസ്ലതാംബൂളിക്ക് പറന്നയുടനെ റിസോർട്ടിൽ
ബോംബാക്രമണം നടക്കുകയും നാലിലധികം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. വളരെ കരുതലോടെയുള്ള പ്ലാനായിട്ടാണ് അട്ടിമറിശ്രമത്തെ
കാണേണ്ടത്. ഇതു വരെ 734 പേരെ അറസ്റ്റ് ചെയ്തെന്നു തുർക്കി നീതി ന്യായ വകുപ്പ് മാതിരി
ബെക്കിർ ബൊസ്താഗ് പുതിയ പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്നലെ തുർക്കി തലസ്ഥാനമായ അങ്കാരയിൽ ഏതാനും ഹെലികോപ്റ്ററുകളും
എയർപോർട്ടുകൾ കയ്യടിക്കിയാണ് വിമത സൈന്യം പട്ടാള അട്ടിമറിക്ക് ശ്രമം നടത്തിയത്. ജനാധിപത്യ
സംവിധാനം നിലനിർത്തുന്നതിലുംജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നതിലും നിലവിലുള്ള ഭരണകൂടം പരാജപ്പെട്ടുവെന്നായിരുന്നു സൈനികർ അട്ടിമറി ശ്രമത്തിനു
കാരണമായി പ്രസ്താവന പുറപ്പെടുവിച്ചത്. തുർക്കി
പാർലമെന്റിനു മന്ദിരത്തിനു നേരെയും ആക്രമണം നടന്നുവെന്നും നേരത്തെ റിപ്പോർട്ടുണ്ട്.
ഇറാനും സിറിയയും ഇങ്ങു
ഗ്രീസ് വരെ തുർക്കിയുടേത് അയൽരാജ്യങ്ങളാണ്.
600 വർഷത്തിലധികം ഓട്ടോമൻ ഭരണത്തിന് കീഴിലായിരുന്നു തുർക്കി. 1923 മുതലാണ് തുർക്കി
സ്വാതന്ത്രമാകുന്നത്. (കൃത്യമായി പറഞ്ഞാൽ ഒന്നാം ലോകമഹാ യുദ്ധാനന്തരം.). അതു വരെ വ്യത്യസ്ത
സാമ്രാജ്യത്വത്തിനും ഭരണകൂടത്തിനും കീഴിലായിരുന്നു തുർക്കി. മുസ്തഫ കമാൽ പാഷയ്ക്ക്
ഇതിൽ നിർണായ പങ്കുമുണ്ട്. ഓട്ടാമൻ ഭരണ കൂടം തകർച്ചയും ഒന്നാം ലോകമഹായുദ്ധത്തിലെ നിർണ്ണായക സംഭവം കൂടിയായിരുന്നു.
തുർക്കി അമേരിക്കയുടെ കൂട്ടുകാരനാണ്. അവിടെയുള്ള ജനസംഖ്യയിൽ
30 ശതമാനത്തോളം അമേരിക്ക, ഗ്രീസ്, ഇസ്രയേലികളിൽ പെട്ടവരാണ്. തുർക്കിയിൽ നടന്ന അട്ടിമറി
ശ്രമത്തെ അമേരിക്ക അപലപിച്ചു. ജനാധിപത്യ സംവിധാനം നിലനിർത്താൻ തന്റെ രാജ്യത്തിന്റെ
എല്ലാ പിന്തുണയും അമേരിക്കൻ പ്രസിഡന്റ് ഒബാമ
അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വളരെ കരുതലോടെയാണ്
പ്രതികരിച്ചത്. ''ആരാണോ നിലവിൽ തുർക്കിയിലെ
ഭരണകൂടം അവർക്കാണ് തുർക്കിയിൽ തങ്ങിയ റഷ്യൻ
പൗരന്മാരെ തിരിച്ചയയ്ക്കാൻ ഉത്തര വാദിത്വം.'' പുടിന്റെ ഈ പ്രസ്താവനയുടെ വരികൾക്കിടയിലെ അർത്ഥം രാഷ്ട്രീയ നിരീക്ഷകർ ആകാംക്ഷയോടെയാണ് കാണുന്നത്.
രണ്ടാം ലോകമഹാ യുദ്ധത്തോടെയാണ്
തുർക്കി അടവ് നയം തുടങ്ങിയത്. സോവ്യയറ്റ് യൂണിയനുമായി തെറ്റി. അമേരിക്കയുമായി ചങ്ങാത്തമായി.
അതിന്റെ സമ്മാനമായി നാറ്റോയിൽ അംഗത്വവും കിട്ടി. അമേരിക്ക തുർക്കിയെ നന്നായി ഉപയോഗിച്ചു.
ഇസ്രായിലിനും തുർക്കിയുടെ ചങ്ങാത്തം പിന്നീട് ആവശ്യമായി. നിലവിൽ കുർദ്ദുകളുടെ ആഭ്യന്തര
പ്രശ്നവും ഗ്രീസുമായി അതിർത്തി തർക്കവും ഉണ്ട് താനും.
ഗ്രീസിനും തുർക്കിക്കുമിടയിൽ
ഒഴുകുന്ന മേറിസ് നദിയ്ക്ക് അത്ര സുഖകരമായ വാർത്തകളല്ല പറയാനുള്ളത്. കാൽക്കോടിയിലധികം
വിനോദ സഞ്ചാരികളെത്തുന്ന സൈപ്രസിനെ ചൊല്ലിയാണ് ഇവരുടെ തർക്കം. ഇതൊരു ദ്വീപ് രാജ്യമാണ്
താനും. തുർക്കി അതിന്റെ മൂന്നിലൊന്നു അമേരിക്കയുടെ മൗനാനുവാദത്തോടു കൂടി പിടിച്ചെടുത്തതിന് ശേഷമുണ്ടായ സംഭവികാസങ്ങൾ ഇപ്പോഴും
അപരിഹാര്യതർക്കമായി തുടരുന്നു. തുർക്കി സഹായത്തോടു കൂടി ഒരു രാഷ്ട്രീയ സംവിധാനം അവിടെ
തുടരുന്നുമുണ്ട്.
ജനാധിപത്യ സംവിധാനത്തിൽ
തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് തുർക്കിയിൽ തയ്യിപ് എർദോഗാനിന്റേത്. അദ്ദേഹത്തിന്റെ
പ്രതിയോഗിയും അമേരിക്കയിൽ പ്രവാസം നയിക്കുകയും ചെയ്യുന്ന ഫെതുല്ലാഹ് ഗുലനാന്റെ ഗൃഹപാഠമാണ്
പട്ടാള അട്ടിമറി ശ്രമത്തിനു പിന്നിലെന്നാണ് പുതിയ ആരോപണം. ഷാ ഭരണ കാലത്തെ പ്രവാസം നയിച്ചു
ഖുമൈനി നടത്തിയ തീപ്പൊരി പ്രസംഗം പോലെ ഫെതുല്ലായുടെ
പ്രസംഗങ്ങൾ വിമത നീക്കത്തിന് ആക്കം കൂട്ടിയെന്നു എർദോഗാൻ ആണയിടുന്നു. അതേസമയം അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന ഫെതുല്ലാഹ്
ഈ ആരോപണം നിഷേധിച്ചു. ''കെട്ടിച്ചമച്ചത്'' എന്നാണ് അദ്ദേഹമിതിനെ വിശേഷിപ്പിച്ചത്..
പട്ടാള അട്ടിമറി ശ്രമം
നടന്നപ്പോൾ സിറിയയിലെ ഒരു വിഭാഗം ആഘോഷപ്രകടനം നടത്തിയതും ഗ്രീസ് അർത്ഥ ഗർഭമായി മൗനം പാലിക്കുന്നതും ഇറാൻ എർഡോഗാണിന് പരസ്യമായി പിന്തുണ നൽകിയതും വരും
ദിനങ്ങളിൽ വാർത്തകൾക്ക് വക നൽകും. തുർക്കിയിലെ രണ്ടു പ്രധാന പ്രതിപക്ഷ പാർട്ടികളായ
റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയും നാഷണൽ മൂവ്മെന്റ് പാർട്ടിയും തങ്ങൾ പട്ടാള അട്ടിമറി
ശ്രമത്തിനു കൂട്ടു നിന്നിട്ടില്ലെന്നു പ്രസ്താവന ഇറക്കിയിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന ഞങ്ങൾ തുർക്കി
രാഷ്ട്രത്തിലെ നിലവിലെ സംവിധാനത്തോടൊപ്പമാണെന്നും പ്രതിപക്ഷ പാർട്ടി നേത്രുത്വങ്ങൾ
പറഞ്ഞു കഴിഞ്ഞു. അതേസമയം, അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ചവർ യാതൊരു ദയയും
അര്ഹിക്കുന്നില്ലെന്നും അർഹിക്കുന്ന ശിക്ഷ
അവരെ കാത്തിരിക്കുകയാണെന്നും തുർക്കി പ്രധാനമന്ത്രി
ബിനാലി ഇൽഡ്രിം അറിയിച്ചു.
ഫ്രാൻസിൽ മിനിഞ്ഞാന്ന്
നടന്ന ഭീകരാക്രമണത്തെ അപലപിച്ചു ഫ്രാൻസാനുകൂല നിലപാടുപാടുമായി ഇന്നലെ ടർക്കിഷ് ഭരണകൂടം
ഐക്യദാർഢ്യമാചരിക്കുന്ന ദിവസം തന്നെ ഈ ഒരു അട്ടിമറി ശ്രമമുണ്ടായത് ലോക രാഷ്ട്രങ്ങളും
രാഷ്ട്രീയ നിരീക്ഷകരും കരുതലോടെയാണ് നോക്കി കാണുന്നത്.
ഇന്ത്യൻ സമൂഹത്തിനു
തുർക്കിയിൽ യാതൊരു ഭീഷണിയുമില്ലെന്നും എല്ലാവരും സുരക്ഷിതരെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ആരും പുറത്തിറങ്ങരുതെന്നും തങ്ങളുടെ താമസ സ്ഥലത്തു തന്നെ കഴിഞ്ഞു കൂടാനും എംബസിയിൽ നിന്ന് ഇറക്കിയ ട്വീറ്റിൽ ഇന്ത്യൻ വിദേശകാര്യ
ഔദ്യോഗിക വക്താവ് വികാസ്പ സ്വരൂപ് അറിയിച്ചു.
പട്ടാള വിപ്ലവം ആധുനിക
തുർക്കിക്ക് പുതിയതല്ല. കമാലിസത്തിനു (ഇസ്‌ലാമിക
പാരമ്പര്യത്തെ ഇല്ലായ്മ ചെയ്തു കൊണ്ടു നടപ്പിലാക്കിയ
ജനാധിപത്യവൽക്കരണം, ദേശീയത, ജനപ്രിയ നയം, പരിവർത്തനവാദം, മതനിരപേക്ഷത, രാഷ്ട്രവാദം തുടങ്ങിയ
വിഷയത്തിൽ കമാൽ പാഷ വിഭാവനം ചെയ്ത തുർക്കിയിൽ പ്രയോഗവൽക്കരിച്ച തത്ത്വങ്ങൾ) ശേഷം തുർക്കിയിൽ ഇതിനു മുമ്പും നാലിലധികം
തവണ പട്ടാള വിപ്ലവം നടന്നിട്ടുണ്ട്. അതിന്റെ
പ്രയാസങ്ങൾ തുർക്കി ജനതയ്ക്കും രാഷ്ട്രീയ നേതൃത്വത്തിനും നന്നായി അറിയാം.
ഇതാദ്യമായാണ് പതിവിലും
വിപരീതമായി തുർക്കി പോലെയുള്ള ഒരു രാജ്യത്തു പൊതു ജനങ്ങൾ നിരത്തിലിറങ്ങി രക്ഷാ കവചം തീർത്തു
പട്ടാള അട്ടിമറി ശ്രമ ത്തെ ചെറുത്തു നിൽക്കുന്നത്. വിമത സൈനികരെ ചെറുക്കാൻ തങ്ങളുടെ
വാതിൽ തുറന്നു തെരുവിലിറങ്ങണമെന്നു ആവശ്യപ്പെടുമ്പോൾ ശിരസാ വഹിക്കാൻ ജനങ്ങൾ തയ്യാറായതും
അത് ആവശ്യപ്പെടുന്ന പ്രസിഡന്റിൽ എന്തെങ്കിലും ഗുണഗണങ്ങൾ കണ്ടായിരിക്കുമല്ലോ. പൊതു സമൂഹത്തിന്റെ വികാരം മനസ്സിലാക്കി പ്രതിപക്ഷവും അവസരത്തിനൊത്തു ഉയർന്നതിലും നല്ല സന്ദേശമുണ്ട്.
തുർക്കിയിൽ നിലവിലുള്ള
ജനാധിപത്യ സംവിധാനം തന്നെ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. അട്ടിമറിയുടെ പിന്നിൽ നടന്ന അണിയറ നീക്കങ്ങൾ ഉടനെ പുറത്തു വരുമെന്നും ലോകം പ്രതീക്ഷിക്കുന്നു.
ഒരു പക്ഷെ, അപ്രതീക്ഷിതമായി ലോക രാഷ്ട്രങ്ങളിലെ മുന്നണികളിൽ നിൽക്കുന്ന
ഒന്നു രണ്ടു രാജ്യങ്ങളിലേക്കൊന്നിനു നേരെ പാഴായെന്നു
പറയുന്ന അട്ടിമറി ശ്രമത്തിന്റെ വിരൽ ചൂണ്ടിയാലും
അത്ഭുതപ്പെടാനില്ല.
No comments:
Post a Comment