Wednesday, 31 October 2018

ഓർമ്മകളിലെ ഒന്ന് നവംബർ ഒന്ന് / എ. എം. പി.

ഓർമ്മകളിലെ
ഒന്ന്
നവംബർ
ഒന്ന്

എ. എം. പി.

നവംബർ ഒന്ന് കേരളപ്പിറവിദിന മാത്രമാണെന്നായിരുന്നു എന്റെ വെറുതെയുള്ള ധാരണ. ദേ, കർണ്ണാടകപ്പിറവി ദിനം കൂടിയാണ് ഇന്ന്. രാജകീയമായ ആഘോഷങ്ങളാണ് ഇവിടെ ഇന്ന് എങ്ങും.  (പശ്ചിമ ബംഗാൾ, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ചത്തീസ്ഗഢ്  - ഇവയുടെ സംസ്ഥാന പിറവി ദിനവും നവംബർ 1 തന്നെ )

പട്ലക്കാരെ സംബന്ധിച്ച് ഇക്കഴിഞ്ഞ വർഷം മുതൽ നവംബർ ഒന്ന് പൊലിമ പ്രചാരണ തുടക്ക ദിനം കൂടിയാണ്.  അന്നാണ് നമ്മുടെ ഓലക്കൂടിൽ, "പൂമുഖ"ത്ത്, ആരവങ്ങളോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തൊട്ട് തലേ ദിവസം രാത്രി നടന്ന വിളംബരജാഥയിൽ ആവേശോജ്വലമായ പ്രതികരണങ്ങളാണ് പാതയോരത്തുള്ള ഓരോ വീട്ടുകാരിൽ നിന്നും ലഭിച്ചത്.  പക്ഷെ, ...

തൊട്ടടുത്ത ദിവസം രാവിലെ പത്ത് മണിക്കാണ് പ്രോഗ്രാം. സമയ് കാ പൂജാരി ശ്രീ സായിറാം ഭട്ട് കൃത്യം 9:50 ന് എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. 10.00 മണിക്ക് പരിപാടി തുടങ്ങണമെന്നും. കവി പി.എസ്. ഹമീദാണ് ഉത്ഘാടകൻ. ആദ്യ കാല അധ്യാപകനായ കൊല്യ മുഹമ്മദ് കുഞ്ഞി മാഷ് എത്താമെന്നേറ്റിട്ടുമുണ്ട്.

ഒരു ടിമുണ്ട്. എണ്ണത്തിൽ ഒരു കൈവിരലോളം. ഒരു നിഴൽ ടീം. സാധ്യതകളുടെ ജയാപജയങ്ങൾ അവരിലാണ്. അവർ വട്ടം കൂടി.

പൊലിമ എന്നത് പുതിയ പരീക്ഷണമാണ്. തുടക്കം പിഴച്ചാൽ മൊത്തം പോയി. പിന്നെ മാർക്ക് ഷീറ്റിൽ 5 ന് താഴേ ആരും പോയന്റ് തരൂ. പബ്ലിസിറ്റിക്കും ഒരു പരിധിയുണ്ടല്ലോ.

ആഗ്രഹമുണ്ട് എല്ലാവർക്കും. ഒരു ഉത്സവം ഇവിടെ നടക്കണമെന്ന്. അതാകട്ടെ, നന്നായി വേണമെന്നുമുണ്ട്. പക്ഷെ, ആളുകൾ വന്ന് കൂടിയേ തീരൂ. അതന്നേദിവസം രാവേറെ കഴിയുവോളം നീളുകയും വേണം. ഒളി മങ്ങരുത്. ചമയമഴിയരുത്. നിറം കെടരുത്. സഭ്യമാകണം. ചെലവും അരയിഞ്ചപ്പുറം കടക്കുകയുമരുത്.

ആക്ഷൻ ഫോർസ് ടീമിൽ നിന്നും  ഒരാശയം. എല്ലാവർക്കും അതിഷ്ടായി. അതിന്റെ വർക്ക് ഔട്ടിലേക്കും വരുംവരായ്കയിലേക്കുമായി പിന്നെ ആലോചന. രാവിലെ ഗ്രാമാന്തരീക്ഷത്തിൽ 10 മണിക്ക് പൂമുഖത്തങ്ങിനെ ആളുകൾ നിർലോഭം എത്തിപ്പെടുക എന്നത് വെറും വായിൽ പറയാം. പക്ഷെ,  നടക്കണ്ടേ ?

അങ്ങിനെയാണ് പഞ്ചഗുസ്തി മുതലങ്ങോട്ടുള്ള നാടൻ കളികൾക്ക് ചാർട്ടുണ്ടാക്കുന്നത്. ഓൺലൈനിന്റെ സാധ്യത വെച്ച് ഒരു രാത്രി കൊണ്ടു പബ്ലിസിറ്റി ഉണർന്നു വർക്ക് ചെയ്തു. സംഗതി ക്ലിക്കി. പിന്നെ കണ്ടത് പൂമുഖം നിറയെ പൊലിമയെ വരവേൽക്കാൻ എത്തിയവരോടെത്തിയവർ.

മുമ്പിൽ കാണുന്നു. സമയം 9:50 സായിറാം ഭട്ട് ഒരു റിക്ഷയിൽ വന്നിറങ്ങുന്നു. 10.00 ന് പൂമുഖ വേദിയിലേക്ക്. കൊല്യമാഷ് നേരത്തെ തന്നെ ഉണ്ട്. സമയം വൈകിയോ എന്ന പരിഭവം പറഞ്ഞ് കവി പി.എസ്. ഹമീദും അവിടെ വണ്ടിയിറങ്ങി.

കുഞ്ഞു പൂമുഖത്ത് ഇപ്പോൾ നിറയെ പൊലിമസഹൃദയർ. കമുകിൽ തീർത്ത കട്ടിലുകൾ ചുറ്റും.  കമുക് വേലി വളഞ്ഞു കെട്ടിയിട്ടുണ്ട്. പൂമുഖത്തിനകത്തും കമുക് കട്ടിലുകൾ തന്നെ. മുതിർന്നവരും യുവാക്കളും കുഞ്ഞുകുട്ടികളും എല്ലാമുണ്ട് അവിടെ, പട്ല സ്കൂളിലെ അധ്യാപകരടക്കം ...

പി. എസ്. ഹമീദിന്റെ അർഥസമ്പുഷ്ടമായ ഭാഷണം. മഹാകവി പട്ട്ളത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരെ കുറിച്ചുള്ള പരാമർശം. പട്ലയിലെ സാംസ്കാരിക പ്രവർത്തനങ്ങളിലേക്കൊരന്വേഷണം. പൊതു സാഹിത്യ വിചാരം, അൽപം കേരളപ്പിറവി ഓർമ്മകൾ ... കവി പറഞ്ഞു കൊണ്ടേയിരുന്നു.

കഴിഞ്ഞ നവംബർ ഒന്ന് അങ്ങിനെയാണ് പട്ലയെ വരവേറ്റത്. പട്ല നവംബർ ഒന്നിനെയും.  പൂമുഖം തീർക്കാൻ മനസ്സ് നോമ്പു നോറ്റ് , അത് പൂർണ്ണതയിൽ എത്തിയപ്പോൾ ഉണ്ടായ സന്തോഷം പൂമുഖ ശിൽപികളിലും പൊലിമ സംഘാടകരിലും ഒരു പോലെ കണ്ട ദിവസം. ആ പ്രയത്നങ്ങൾ,  സർഗ ചിന്തകൾ, സങ്കൽപ്പങ്ങൾ, ക്രിയാത്മക ആശയങ്ങൾ ... എല്ലാം എല്ലാം, മറവിയുടെ നേർത്തയലത്തു പോലും ഒരിക്കലും മാറിനിൽക്കില്ല.

സാംസ്കാരിക സദസ്സിൽ അഭിമുഖീകരിച്ചവരുടെ ഓരോ വാക്കുകളും നമ്മുടെ കർണ്ണപുടത്തിലുണ്ട്. അന്നതിനു ശേഷം രാവേറെ തീരും വരെ ആഘോഷിച്ച സന്തോഷങ്ങളും ആഹ്ലാദങ്ങളും പച്ച മാറാതെയുണ്ട്.

പൊലിമത്തുടക്കം ഗംഭീരമാക്കിയ നവംബർ ഒന്ന്. പൊലിമപ്പെരുക്കത്തിന്നാത്മവിശ്വാസമാവോളം നൽകിയ നവംബർ ഒന്ന്. ഒരു ഗ്രാമത്തെ ഇങ്ങനെയും ഒരു ചരടിലെ മുത്തുമണികളാക്കാമെന്നാദ്യം പറഞ്ഞ ദിനം. ഒരുമയുടെ ഉത്സവദിനങ്ങൾ ഉത്ഘാടിച്ച ദിവസം.  ഒരു ഗ്രാമത്തിന്റെ പിരിശപ്പെരുന്നാളിന് തിരി വെളിച്ചം നൽകിയ നാൾ. ഇന്നേക്ക് ആ നവംബർ ഒന്ന് കഴിഞ്ഞ്  ഒരു വർഷമായി.

ഓർമ്മകൾ ഓളങ്ങൾ തീർക്കട്ടെ !
നിർവൃതിയുടെ ഓർമ്മപ്പൂക്കൾ തീർക്കട്ടെ !

1984 ഒക്ടോ 31 , ഒരോർമ്മ / എ . എം. പി.

മായിപ്പാടി TTC ഗ്രൌണ്ടിൽ സ്പോർട്സ് ഡേ, ഞാൻ 10th Std ൽ.  ചരിത്രം പഠിപ്പിക്കുന്ന തോമസ് മാഷ് റേഡിയോയിൽ ചെവി പിടിച്ചു. അതെ ഇന്ദിരാ ഗാന്ധിക്ക് വെടിയേറ്റു.

 സ്പോർട്സ് പരിപാടി പകുതിയിൽ നിർത്തി. എല്ലാവരും പവലിനിൽ വട്ടം കൂടി. അന്ന് ആകാശവാണിയായിരുന്നു ഏക ആശ്രയം. ഒരു ആശാൻ അവിടേക്ക് Radio കൊണ്ട് വന്നില്ലായിരുന്നെങ്കിൽ ആ സംഭവം അറിയാൻ കുറച്ചു കൂടി വൈകുമായിരുന്നു.

 ഇംഗ്ലീഷിൽ MA യുള്ള തോമസ് സാറും TTC ക്കാരനായ നാരായണ മാഷും പിന്നെ പൊരിഞ്ഞ വാഗ്വാദം. ഇന്ദിര  Rushed to Hospital , ഇന്ദിര ആസ്പത്രിയിലേക്ക് കുതിച്ചു എന്നല്ലേ? അപ്പോൾ വേറെ ഏതെങ്കിലും നേതാവായിരിക്കും വെടിയേറ്റത് എന്ന് നാരായണൻ മാഷ്. കൂടെ സപ്പോർട്ടിന് പ്രൈമറി ടീച്ചർമാരും.  is rushed പാസ്സിവാണ്.  കർമണിയിൽ വാർത്ത വായിച്ചതെന്ന് തോമസ് സാർ. is പറഞ്ഞില്ലെന്ന് ലീന ടീച്ചർ. is അവർ പിന്നെ പറഞ്ഞോളും, MA ഇംഗ്ലിഷ്കാരനോട് വേല വേണ്ടെന്ന് ദേഷ്യപ്പെട്ട് തോമസ് സാർ.. ഇടക്കിടക്ക് ALL INDIA RADio ന്യൂസ് ബുള്ളറ്റിൻ പ്രക്ഷേപണം ചെയ്തു കൊണ്ടേയിരുന്നു. Rushed എന്ന് കേൾക്കാം. is പറയുന്നത് വ്യക്തമല്ല. മലയാള വാർത്ത കേട്ടതോടു കൂടിയാണ് നാരായണൻ മാഷ് വാദമുപേക്ഷിച്ച് സ്ഥലം കാലിയാക്കിയത്, വിടാണെങ്കിൽ തൊട്ടപ്പുറത്തും.

ആ മരണ ദിവസം ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണുണ്ടാക്കിയത്. അവിശ്വസനീയം ! സ്വന്തം രക്ഷാഭടന്മാർ വെടിയുതിർക്കുക !

 ഇന്ദിര എല്ലാവരിലും വലിയ മതിപ്പുണ്ടാക്കിയ വ്യക്തിത്വമായിരുന്നു. ദു:ഖ ഓർമ്മകൾ !





Monday, 29 October 2018

ചെറിയൊരു സംഘം , വലിയൊരു ദൗത്യം ചെന്നിക്കൂടല്‍ പളളി മനോഹരം / BM PATLA

*_ചെറിയൊരു സംഘം , വലിയൊരു ദൗത്യം._*
*_ചെന്നിക്കൂടല്‍ പളളി മനോഹരം_*
=========================
_*അല്‍ഹംദുലില്ലാഹ് അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും...*_
_*നമ്മുടെ പട്ള ജമാഅത്തിലെ ഏറ്റവും ചെറിയ മഹല്ലായ ചെന്നിക്കൂടല്‍ പളളിയുടെ പുതിയൊരു മുഖമാണിത്.*_
*_പളളി നിര്‍മ്മിച്ചതല്ലാതെ ഏതൊരു വിധ മിനുക്ക് പണികളും ചെയ്തിരുന്നില്ല._*
_*ഇന്നിപ്പോള്‍ നയനങ്ങള്‍ക്ക് കുളിര് പകര്‍ന്ന്  ചെന്നിക്കൂടല്‍ പളളി മനോഹരമായിരിക്കുന്നു.*_
*_എം.പി നവാസും സി.എ  മുനീറും പി.സി കാദറും ശാഫി പൂനെയും ഇല്ലുവും  യു.എസ് അഷ്റഫും ചുക്കാന്‍ പിടിച്ചപ്പോള്‍ പ്രതീക്ഷിച്ച സംഖ്യയും മറികടന്നു._*
_*കേവലം ഇരുപതില്‍പ്പരം വീടുളള ചെന്നിക്കൂടല്‍ പളളിക്ക് വേണ്ടി ചെയ്ത ഈ പുണ്യ പ്രവര്‍ത്തിയെ തികച്ചും അഭിനന്ദിക്കേണ്ടതും പ്രാര്‍ത്ഥനാ പൂര്‍വ്വം അനുസ്മരിക്കുകയും ചെയ്യേണ്ടത് തന്നെയാണ്.*_
_*നബി (സ്വ) പറയുന്നു. അഞ്ച് കാര്യത്തെക്കുറിച്ച്‌ ചോദ്യം ചെയ്യാതെ പുനരുത്ഥാരണ നാളില്‍ മനുഷ്യന്റെ കാലുകള്‍ മുന്നോട്ടു നീങ്ങുകയില്ല. ആയുസ്സ്‌ എന്തിന് വിനിയോഗിച്ചു?*_ *യുവത്വം എന്തിന് വേണ്ടി ഉപയോഗപ്പെടുത്തി*?
*സമ്പത്ത്‌ എവിടെനിന്ന്‌ എങ്ങനെ സമ്പാദിച്ചു ?*
*എന്തിന് ചെലവഴിച്ചു ? പഠിച്ചതുകൊണ്ട്‌ എന്ത്‌ പ്രവര്‍ത്തിച്ചു ?*(  _തുര്‍മുദി_  )

*വെളളം തീയണക്കുന്നത് പോലെ  പാപത്തെ മായ്ച്ചു കളയുന്നതാണ് സ്വദഖകളും.*
*അത് അല്ലാഹുവിന്‍റെ പളളിയിലേക്കാകുമ്പോള്‍ അതിലേറെ ശ്രേഷ്ടവും.....*_

*_പളളി നിര്‍മ്മിച്ചത് മുതല്‍ പളളി പരിപാലത്തിനും മറ്റും ഒരു നിഴല്‍ പോലെയുളള ബാപിച്ചാന്‍റെ അദ്ലന്‍ച്ചാനെ പരാമര്‍ശിക്കാതെ  ഈ മാറ്റര്‍ പൂര്‍ത്തിയാവില്ല._*
*_നാഥാ ആരൊക്കെ ഇതിന് വേണ്ടി വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും സമ്പത്ത് കൊണ്ടും സഹായിച്ചുവോ സഹകരിച്ചുവോ അവര്‍ക്കൊക്കെയും ഈ ദുനിയാവില്‍ അളവറ്റ എെശ്വര്യങ്ങളും പ്രത്യേകിച്ച് നാളെ നിന്‍റെ നീതിന്യായ കോടതിയില്‍ സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം പകരമായി നല്‍കുകയും  ചെയ്യേണമേ.._* (  _ആമീന്‍_ )
××××××××××××××××××××××××
_beeyem patla_

Saturday, 27 October 2018

നാടിൻ അഭിമാനിക്കാം ഡോ. മുഹമ്മദ് പട്ല (ഫിസിയോ തെറാപ്പിസ്‌റ്റ്) / മാഹിൻ പട്ല

പട്ള സ്കൂളിൽ സയൻസോ...?
നാടിൻ അഭിമാനിക്കാം
ഡോ. മുഹമ്മദ് പട്ല  (ഫിസിയോ തെറാപ്പിസ്‌റ്റ്)

______________________________

കുറച്ചു വർഷങ്ങൾക്കു മുമ്പൊരു പറച്ചിലുണ്ടായിരുന്നു ''അലോട്മെൻറ് വന്നു  സയൻസിൻ കിട്ടി കൊമേഴ്സിൻ  സീറ്റ് കിട്ടീല്ല സയൻസിൽ ആരും പാസാവാറില്ല '' ഒന്നും പഠിക്കാത്തവർ സയൻസിലും പഠിക്കുന്നവർ കൊമേഴ്‌സിലും
ആ കാലത്തായിരുന്നു പ്ലസ്ടു സയൺസ് പഠനത്തിനായി  മുഹമ്മദ് പട്ള സ്കൂൾ തെരെഞ്ഞെടുത്തത് പതിവു പോലെ ചുരുക്കം പേർ പ്ലസ്ടു പാസായി ആൺകുട്ടികളിൽ നിന്ന് വിരലിലെണ്ണാവുന്നവർ ബാക്കിയുള്ളവർ അവരവരുടെ ലോകമായി പോകുമ്പോൾ മുഹമ്മദ് തൻറെ ഫിസിയോ തെറാപ്പിസ്റ്റെന്ന ലക്ഷ്യവുമായി യേനപ്പോയ മെഡിക്കൽ കോളേജിലേക്കും
ഇന്ന് മുഹമ്മദ്  നമ്മുടെ പട്ള  നാടിൻ അഭിമാനമായി തൻറെ ലക്ഷ്യ നിർവഹണത്തിൻറെ ബിരുദം കൈപറ്റി.

ഇന്ന് പട്ള സ്കൂൾ മാറി  സയൺസ് സീറ്റിനായി  സ്കൂളിനെ ആശ്രയിക്കുന്നവർ ഒട്ടേരെ  പേർ സയൺസാണേലും കൊമേഴ്സാണേലും നല്ല മാർക്കുള്ളവർക്ക് സീറ്റ്
കാലം മാറി പട്ളയും മാറി..

ആരോഗ്യ മേഖലയിലെ ഒരു ചികിത്സാരീതിയാണ് ഫിസിക്കൽ തെറാപ്പി. ഫിസിയോ തെറാപ്പി എന്നാണ് പൊതുവേ പറയാറ്. രോഗകാരണങ്ങൾ ഒഴിവാക്കിയോ, രോഗം പരിഹരിച്ചോ, രോഗിയെ പുനരുത്ഥരിച്ചോ രോഗിയുടെ ജീവിത നിലവാരം ഉയർത്തുകയാണ് ഇവിടെ ചെയ്യുന്നത്. രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നൽകാതെ പൂർണ്ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേതമാക്കുംകയാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത.ഫിസിയോതെറാപ്പി ,,എന്നത് മെഡിക്കൽ സയൻസിലെ പുതിയ ശാഖയാണ് . മരുന്നുകൾ കൂടാതെ കായികമായും , ആധുനിക യന്ത്രങ്ങളുടെയും സഹായത്താൽ നടത്തുന്ന ചികിത്സ രീതിയാണിത് . പണ്ട് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് എന്ന നിലയിൽ ന്യൂറോ സർജന്റെയോ അസ്തി രോഗ വിദക്തന്റേയോ ,കീഴിലായിരുന്നു ഈ വിഭാഗം , എന്നാൽ മറ്റുരാജ്യങ്ങളിലേപ്പോലെ ഇന്ത്യയിലും എംബിബിസ് ,ബിഡിഎസ് ,ശാഖ്കൾക്ക് സമാനമായി 5 വർഷത്തെ പഠനത്തിനും ,പ്രായോഗിക പരിശീലനത്തിനും ശേഷം കിട്ടുന്ന ബിരുതമാണ് ബിപിറ്റി ,അഥവാ ബാച്ചിലർ ഇൻ ഫിസിയോതെറാപ്പി , വികസിത രാജ്യങ്ങളിൽ മറ്റു ആരോഗ്യ ബിരുദധരികളെ പോലെയുള്ള സ്ഥാനമാണ് ഈ ചികത്സകനുള്ളത് . ചികിത്സക്കൊപ്പം , രോഗികൾക്ക് ഡിസബിലിറ്റി , ഇൻഷുറൻസ് അസ്സസ്മെന്റ് സർട്ടിഫിക്കറ്റ് .എന്നിവ നൽകുന്നതും ഇവരാണ് .

മുഹമ്മദ് ജില്ല ഫുടബോൾ ജൂനിയർ ടീം, യൂണൈറ്റഡ് ഫുടബോൾ  അക്കാദമി,എസ്എ ഫുടബോൾ  അക്കൊദമിയിൽ നിലവിൽ  സേവനം ചെയ്യുന്നു.

മുഹമ്മദ് ബിരദാനന്തര ബിരുദത്തിനായി എംവി ഷെട്ടി കോളേജ് ഓഫ് ഫിസിയോ തെറാപ്പി  മാംഗ്ലൂർ കോളേജിൽ ജോയിൻ ചെയ്തു.

മാഹിൻ പട്ള

Saturday, 20 October 2018

പൊലിമ :: ആ സുദിനരാത്രങ്ങൾ ഇന്നലെ പൊയ്പ്പോയത് പോലെ / എ. എം. പി.

പൊലിമ :*
*ആ സുദിനരാത്രങ്ങൾ* *ഇന്നലെ പൊയ്പ്പോയത് പോലെ*
.....................

എ. എം. പി.
.....................

എല്ലാം മനസ്സിൽ നിൽക്കുമായിരിക്കാം, കുറച്ച് നേരം, പക്ഷെ  അവ മുഴുവൻ കാലങ്ങളോളം മനസ്സിലങ്ങനെ പച്ചപ്പാടെ  നിൽക്കുക എന്നത് അസംഭവ്യമായിരിക്കും.

പട്ലക്കാരുടെ മനസ്സുകളിൽ ദീർഘകാലം പരിമളം പടർത്തി മാനസികോല്ലാസം അൽപം പോലും കുറയാ  പാകത്തിൽ മനസ്സുകവർന്ന ഒരുത്സവമുണ്ട്, അത് മറ്റൊന്നുമല്ല, ആബാലവൃദ്ധജനങ്ങൾ ഒന്നടങ്കം  നെഞ്ചിലേറ്റിയ പൊലിമ തന്നെ. പട്ലക്കാറെ പിരിശപ്പെരുന്നാൾ !

പൊലിമക്കൊടി താഴ്ന്നിട്ട് ഒരു വർഷമാകാറായി. പൊലിമക്കൊടിക്കൂറ ഉയർന്നിട്ട് കൃത്യം ഒരു വർഷവും.

ആരും നിനച്ചില്ല പൊലിമക്കങ്ങിനെയൊരു തുടക്കമുണ്ടാകുമെന്ന്,  അതിന്റെ പതിന്മടങ്ങ്  ഗരിമയോടെ ഒടുക്കമുണ്ടാകുമെന്ന്.   പൊലിമദിനങ്ങൾ അങ്ങനെയങ്ങനെയാണ് പട്ലയെ തൊട്ടുതലോടിയും പട്ലക്കാരോരുത്തരുടെയും ഹൃത്തിലാണ്ടും അവരുടെ മനം കവർന്നും ആനന്ദനൃത്തമാടി കടന്നു പോയത്.

ഈ പിരിശപ്പെരുന്നാൾ - ഒരു ഗ്രാമം ആഗ്രഹിച്ചതായിരുന്നു. പ്രവാസ പട്ലക്കാർ  മനസ്സിൽ സ്വപ്നം കണ്ടതായിരുന്നു.

നിഷ്ക്കളങ്കതയുടെ നിറ പര്യായമായ കുഞ്ഞുകുട്ടികൾ മുതൽ കർമ്മനിരതരായ യുവതയും വാത്സല്യനിധികളായ വൃദ്ധജനങ്ങളുമടക്കം എല്ലവരും അവരവർക്കുൾക്കൊള്ളാൻ പാകത്തിൽ  ആസ്വദിച്ച,  അനുഭവിച്ച, ആനന്ദിച്ച അറുപതിലധികം ദിനരാത്രങ്ങൾ ! ഒരു പകലും വെറുതെ നിന്നില്ല. ഒരു രാത്രിയും  പൊലിമയമില്ലാതെ കടന്നു പോയതുമില്ല.

സാംസ്കാരിക പട്ലക്ക് പുതിയ മുഖം നൽകിയത് പൊലിമയായിരുന്നു. വർഷങ്ങൾക്ക് ശേഷം സൗഹൃദ കായിക മത്സരങ്ങൾ നടന്നത് പൊലിമക്കളങ്ങളിലായിരുന്നു. മറന്നു പോയ കളികളുടെ പുന:രാവിഷ്ക്കാരങ്ങൾ. പൊയ്പ്പോയ വായ്പ്പാട്ടുകളുടെ പുനരിരുത്തങ്ങൾ. എന്തെന്തു കുഞ്ഞുകുഞ്ഞു സംഗമങ്ങൾ !

കുഞ്ഞുമക്കൾ ആടിപ്പാടിയത്, ഓടിച്ചാടിയത്. മുതിർന്നവർക്ക് മറവിയുടെ അയലുകളിൽ നിന്നു പൊടിത്തട്ടിയെടുത്തിശലുകൾ പാടാനവസരം ലഭിച്ചത്.  പ്രായാധിക്യവും ശരിരസ്വാസ്ഥ്യങ്ങളും വകവെക്കാതെ സന്തോഷിച്ചത്, കുടുംബിനികൾ എല്ലാം മറന്ന് ആഹ്ലാദിച്ചത് - എല്ലാം പൊലിമ ദിനങ്ങളിൽ.

എന്തെന്തു വിഭവങ്ങൾ ! ഒരാൾക്കൊന്ന് ആസ്വാദ്യമല്ലെങ്കിൽ മറ്റൊരാൾക്കതതിപഥ്യമായിരുന്നു. പൊലിമയിൽ കണ്ട അനുഭവേദ്യപ്പലമ.

എത്രയെത്ര പുതിയ പേരുകൾ നാം ആ ദിനങ്ങളിൽ കേട്ടു - പൊലിമ, പൊലിമ കൊണ്ട് തീർത്ത പൊലിമപ്പൊൽസ് മുതൽ കതിനാപൊലിമ വരെയുള്ള  നൂറു നൂറു പൊലിപ്പേരുകൾ, പൂമുഖം, കിണറ്റിൻകര.. അങ്ങിനെ നിരവധി, അനവധി..

പൊലിമക്കായി മാത്രം ഒരു ഡസനോളം പാട്ടുകൾ വെളിച്ചം കണ്ടു. ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടത്.  മിണ്ടിയും പറഞ്ഞുമിരിക്കുന്ന നമ്മുടെ നാട്ടുകാർ മാത്രം എഴുതിയതവ.

പട്ലക്കാരുടെ ഓൺലൈൻ കൂട്ടായ്മകൾ ഇത്രമാത്രം സജീവമായ മറ്റൊരു അവസരമുണ്ടാകില്ല. സാമൂഹിക- സാംസ്കാരിക- രാഷ്ട്രിയ - സൗഹൃദ -  കൗടുംബിക  കൂട്ടായ്മകളിൽ പൊലിമ കേവലമൊരു അതിഥിയായിരുന്നില്ല. നിഴലോളമടുത്ത നമ്മുടെ സ്വന്തം ഉടപ്പിറപ്പായിരുന്നു. കൂടെപ്പിറപ്പായിരുന്നു. പൊലിമ വിശേഷങ്ങൾ പറയാൻ മാത്രം ആ കൂട്ടായ്മകൾ ഓരോ ദിവസവും മണിക്കൂറുകളാണ് മാറ്റി വെച്ചത്.

പൊലിമയുമായി ബന്ധപ്പെട്ട് എത്രയെത്ര വകുപ്പുകൾ, ഡസൻകണക്കിന് ഉപസമിതികൾ. കഴിവുകൾ പരീക്ഷിക്കപ്പെട്ട മുഹൂർത്തങ്ങൾ. അവ പ്രകടിപ്പിക്കാൻ ലഭിച്ച നിരവധി അവസരങ്ങൾ - എല്ലാം പൊലിമയിൽ, പൊയ്പ്പോയ പിരിശപ്പെരുന്നാളിൽ.

പുറം നാട്ടുകാർ പട്ലയെ പൊലിമയിൽ കൂടി കൂടുതൽ അറിഞ്ഞു.    അറിയാത്തത് അവർ അടുത്തറിഞ്ഞു. ഇങ്ങനെയൊരു ഒന്നായ്മയുടെ മാന്ത്രികച്ചരടിൽ പിരിശമുത്തുകൾ കോർക്കുന്നത് അവർ കണ്ടു പഠിച്ചു.

എന്നും വാർത്തകൾ ! എന്നും പുതു പരിപാടികൾ ! എന്നും സന്തോഷ സായാഹ്നങ്ങൾ! എന്നും ആഹ്ലാദ രാവുകൾ !

തന്ത്രിയും മന്ത്രിയും തന്ത്രജ്ഞരും എല്ലവരും പൊലിമാവിശേഷങ്ങൾ കാണാൻ നേരിട്ടെത്തി. കേൾക്കാനവർ ചെവിയേറെക്കൊടുത്തു. ഒരു കുഞ്ഞു ഗ്രാമത്തിൽ നാട്ടുകാർ പണിതീർത്ത സൗഹൃദ ദിനരാത്രങ്ങൾ കണ്ടവരമ്പരന്നു, അസൂയാലുക്കളായി. 

പ്രവാസിപ്പട്ലക്കാരിത്രമാത്രം സന്തോഷിച്ച ഒഴിവു നേരങ്ങളുണ്ടാകില്ല. എല്ലയിടത്തുമവർ ഇശൽ പൊലിമയുടെ ദളങ്ങളും ഇതളുകളും തീർത്തു. രാവുകളിൽ അവർ പിരിശപ്പെരുന്നാളിന്റെ നക്ഷത്രങ്ങൾ വിരിയിച്ചു. കുടുംബമായും കൂട്ടുകാരുമായും ഒത്തു കൂടി,  പൊലിമയുടെ പെരും പെരുമക്കാരായി.

ഒന്നു പറയട്ടെ: ഒറ്റപ്പെടലിന്റെ ചെറിയൊരു സങ്കൽപ ലോകമുണ്ടാക്കി, അതിന്റോരം ചാരി നിന്ന്,  നിങ്ങളൊരൽപം കനപ്പിച്ചു ആലോചനാ നിമഗ്നരാകൂ  - പൊലിമ അവിടെയാണ് ഏറെ പ്രസക്തമാകുക.
അപ്പഴറിയാം, പൊലിമയുടെ വിടവ് തീർക്കാൻ വരും പൊലിമയ്ക്കേയാകൂവെന്ന്.

പുതിയ നേതൃത്വങ്ങളിൽ പുതുനാമ്പുകൾ കിളിർക്കട്ടെ, പുതു രക്തത്തിൽ പുത്തനുണർവ്വണ്ടാകട്ടെ, പുതു തിരി തെളിയട്ടെ, പുത്തൻ പെരുമ്പറ തീർക്കട്ടെ. പൂവേപ്പൊലിമകൾ പാടട്ടെ.

കുറവെന്തുണ്ടേലും പൊലിമ പട്ലക്കാരന്റെ സ്വകാര്യ അഹങ്കാരമാണ്, സ്വന്തമാഘോഷമാണ്.
അതേ ഉടപ്പിറപ്പുകളേ, പൊലിമ പട്ലക്കാറെ പിരിശപ്പെരുന്നാളാണ്.
..........................▪▪

"ണെ", "റ ", "റോ " / അസ്ലം മാവില

"ണെ", "റ ", "റോ "

അസ്ലം മാവില 

കാസർകോടൻ വാമൊഴിയുടെ സുൽത്താൻ ഖന്നച്ചയുടെ "ണെ" ടൈറ്റിലിലുള്ള ഒരു കുറിപ്പാണ് ഇന്നത്തെ വിഷയം.

കാസർകോട്ട് മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണ് "ണെ" & "റ ", കാസർകോടേതര ജില്ലകളിൽ പ്രചാരത്തിലുള്ള  "ടാ" "ടീ" എന്നിവയ്ക്ക്  പകരമാണി പ്രയോഗങ്ങൾ.

ഖന്നച്ച തന്നെ പറയട്ടെ :
"എന്റെ ഗ്രാന്റ്‌പ ഗ്രാന്റ്‌മാനെ വിളിച്ചിരുത്‌ എണേ എന്നാണ്‌,
ഉദാഹരണത്തിന്‌ ഏയ്‌, ഈലെ ബാണേ ..

നീ ബീയെം പോയ്‌റ്റ്‌ ബന്ന്‌ർണേ,
ഞാന്‌ പോയ്‌റ്റ്‌ ബീയം ബെര്‌ന്നേണേ,
ഞമ്മക്ക്‌ ബീയം പോയ്‌റ്റ്‌ ബന്ന്‌റാണേ.
കാല്‍തെ പോയോന്‌ ഈട്‌തോളം മട്‌ങ്ങീറ്റ്‌ലേണേ,...

സ്‌നേഹ പ്രകടനത്തിഌം
പരിഭവപ്പെടുമ്പോഴും പരാതിയിലും ശാസനയിലും..
നിറഞ്ഞ്‌ നിന്നിരുന്ന പ്രയോഗമാണ്‌ "ണേ"!!
കൂട്ടായി ജോലി ചെയ്യുന്ന സ്‌ത്രീകള്‍ തമ്മിലും ഭാര്യാഭർത്താക്കന്‍മാർ ( ഭർത്താവ് ഭാര്യയോട് ) തമ്മിലും ഉറ്റസഖികള്‍ തമ്മിലും "ണേ" ചേരാതെ ഇണങ്ങുകയോ
പിണങ്ങുകയോ ചെയ്യുമായിരുന്നില്ല! "

................................

ഭർത്താവ് ഭാര്യയെ 'ണെ' വിളിക്കുമ്പോൾ എന്തോ ഒരു രസക്കേട്. സ്ത്രീ ഒരു കുടുംബ നാഥ എന്ന നിലയിൽ കുറെ ചെറുതാകുന്നത് പോലെ. സ്വന്തം ലൈഫ് പാർട്ണറുടെ മുമ്പിൽ ഭർത്താവ് ഒരു മാതി ജന്മിത്വം കാണിക്കുന്ന പ്രതീതി. വീട്ടിലെ വാല്യക്കാരിയോട് വരെ 'ണെ' പ്രയോഗിക്കുന്നതിൽ വിയോജിപ്പുണ്ട്.

കൂട്ടുകാരികൾ, അടുപ്പക്കാർ, രക്തബന്ധ ബന്ധുക്കൾ ഇവർ തമ്മിലുള്ള 'ണെ' അഭിസംബോധനയാണ് കേൾക്കാൻ ഏറ്റവും സുഖവും അതിന്റെ മുഴുവൻ സൗന്ദര്യവും. കെട്ടു ബന്ധത്തിലെ ഒരു സ്ത്രി തന്റെ ഭർത്താവിന്റെ അടുത്ത ബന്ധുവായ ഒരു പെൺകുട്ടിയെ 'ണെ' വിളിച്ചതിനാൽ, തുടർച്ചയായ അഞ്ചാറ് കല്യാണത്തിന് പോകാത്ത സംഭവമൊക്കെ എനിക്കറിയാം. മഹല്ല് ഖാളിയർ ഇടപെട്ടാണ് ആ മുറിച്ചു കളഞ്ഞ ബന്ധക്കാണ്ഡത്തിന് പിന്നീട് വേരു മുളപ്പിച്ചത്. 'ണെ' ചില്ലറക്കാരിയല്ലെന്നർഥം. തമാശക്കാർക്കിടയിൽ അവർ 'ണെ' ഫാമിലിയാണ്.

പിന്നെയുള്ളതാണ് പുല്ലിംഗപ്രയോഗമായ 'റ'. ചിലയിടത്ത് 'റോ' ആയും ഭാവമാറ്റം വരും. മുമ്പൊക്ക ആൺപിള്ളേരെ പേര് തന്നെ വിളിക്കുക വളരെ അപൂർവ്വമായിരിക്കും. ഇദ്റാ - കഴിഞ്ഞു, അതിൽ എല്ലാമായി. ഇങ്ങ് ബാറാ, ഈലെ ബന്ന്ർറാ ..പോയിർറാ... ഏട്ത്തോർറാ... എട്ത്തിർറാ... ഇങ്ങനെ 'ർറാ' പ്രയോഗം അന്തരീക്ഷത്തിൽ മുഴങ്ങാത്ത വടക്കൻ കാസർകോട് പരിസരമുണ്ടാകില്ല.

അതിനും രക്തബന്ധുക്കൾ, കൂട്ടുകാർ, ഉസ്താദുമാർ, മൂത്തവർ - ഇവരൊക്കെ വിളിക്കുന്നത് കേൾക്കാൻ ഒരു സുഖം വേറെ തന്നെ. ലേശം ദേഷ്യം ക്ലാസിക്കൽ രൂപത്തിൽ സഗൗരവം ഉപയോഗിക്കുമ്പോഴാണ് 'റോ' ഉപയോഗം സക്രിയമാകുന്നത്. വളരെ അടുത്ത സീനിയർ പ്രായക്കാരായ സുഹൃത്തുക്കൾ തമ്മിലുള്ള  അഭിസംബോധനയ്ക്കും റ മാറി റോ കടന്നുവരും. റോ പ്രയോഗം സ്ത്രീകൾ തമ്മിലുള്ള സംഭാഷണത്തിലും ചങ്ങായിപ്പാടിൽ ഉപയോഗിക്കാറുമുണ്ട്. വളരെ അടുപ്പം മാത്രമല്ല കുറച്ച് കൂടി ആദരവും റോ പ്രയോഗത്തിൽ ശ്രോതാവിന് ഫീൽ ചെയ്യും.

ഇയ്യിടെയായി ണെ, റാ, റോ പ്രയോഗങ്ങൾ കാസർകോടിന്റെ ചില പരിഷ്ക്കാരിപ്പട്ടണപ്രദേശങ്ങളിൽ നിന്നും മന:പ്പൂർവ്വം എടുത്തു മാറ്റപ്പെടുന്നോ എന്ന സംശയമുണ്ട്. തൽസ്ഥാനത്ത് ടാ, ടീ ഉപയോഗിച്ചു കളയും. തെക്കമ്മാർ അതൊക്കെ ഉപയോഗിക്കുന്നത് കൊള്ളാം, കുഞ്ഞിമായിൻറടിക്കാർ അങ്ങനെ ഭാഷാ പ്രയോഗം കടം കൊള്ളുമ്പോൾ ഒരു സുഖമില്ല - പ്രത്യേകിച്ച് കേൾക്കാൻ.

റാ തീർത്ത ഒരു വായ്പാട്ടു പഴയ ഓർമ്മയിൽ നിന്നും പകർത്തി ഈ കുറിപ്പ് നിർത്താം.

ഏഡ്ക്ക്റാ കുഞ്ഞാലി
പോയേദ് ?
കോയർക്കാൻറാ
പോയേദ്.
എന്തുഡ്ത്തോണ്ട്റാ
പോയേദ് ?
മുണ്ട്ഡ്ത്തോണ്ട്റാ
പോയേദ്.
എന്തിന്റെ മേൽല്റാ
പോയേദ് ?
കുദര്ന്റെ മേൽല്റാ
പോയേദ്.
ഏഡെ കോയി ?
കോയി പാക്ക്ല്.
പാക്കേഡെ ?
കുദരെച്ചങ്കില്..
.................
.................
.................

Sunday, 14 October 2018

സുഗുണൻ* *മേസ്തിരിയുടെ* *ജമാൽ വരവ് / AMP

*സുഗുണൻ*
*മേസ്തിരിയുടെ*
*ജമാൽ വരവ്*
ജമാൽ കമ്പനിയുടെ രണ്ട് ഡയരക്ടർമാരിൽ ഒരാളാണ്. തിരിച്ചു വരും എന്ന ഉറപ്പു നൽകി അദ്ദേഹം കമ്പനിയിൽ നിന്നും ഏതാനും വർഷങ്ങൾ മുമ്പ്  വിരമിച്ചു,
കമ്പനി ഇപ്പോൾ മുന്നോട്ട് പോകുന്നത് സമീർ എന്ന ഡയരക്ടറുടെ മേൽനോട്ടത്തിലാണ്. കമ്പനിയുടെ ഏറ്റവും പുതിയ നിയമാവലി പ്രകാരം സമീറിന്റെ നയപരമായ തിരുമാനങ്ങളാണ് കമ്പനിയിൽ പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇനി  ഇവരെക്കൂടാതെ വേറെ ഡയരക്ടർ പോസ്റ്റ് എന്നൊന്ന് ഈ പ്രസ്ഥാനത്തിന് ഉണ്ടാകില്ല. കമ്പനിയുടെ നിയമാവലി പ്രകാരം   മാനേജ്‌ ചെയ്യുവാൻ മാനേജർ തലങ്ങളിലുള്ള  ചില സീനിയർ ഉദ്യോഗസ്ഥരാണുണ്ടാകുക.  
ജമാൽ സാർ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കമ്പനി ജീവനക്കാരിൽ 99 ശതമാനം പേരും. പുതുതായി കമ്പനിയിൽ ജോലി ചെയ്യുന്നവർക്കദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാനോ കാണാനോ സാധിച്ചിട്ടില്ലെങ്കിലും സീനിയർ ജോലിക്കാരിൽ നിന്നും ജമാൽ സാറിനെ കുറിച്ച് ഒരുപാട് കേട്ടറിയാം.
അദ്ദേഹം തിരിച്ചു വരിക കമ്പനിയുടെ ഡയരക്ടറായിട്ട് തന്നെയാണ്, പക്ഷെ സമീർ സാറിന്റെ നയങ്ങൾ പിൻപറ്റുകയോ അവ ഇംപ്ലിമെന്റ് ചെയ്യുന്നതിൽ കമ്പനിയെ സഹായിക്കുകയോ  മാത്രമായിരിക്കും  ജമാൽ ചെയ്യുക.
ഇയ്യിടെയായി കമ്പനി ജീവനക്കാരിലെ ഒരു ഫോർമാൻ, വൺ മിസ്റ്റർ സുഗുണൻ ,  ചില ചേഷ്ടകൾ കാണിക്കാൻ തുടങ്ങിയിട്ടുണ്ട്. ആള് ബേസിക്കലി തേപ്പ് മേസ്തിരിയാണെങ്കിലും ഇപ്പോൾ അയാളുടെ നടപ്പൊക്കെ കണ്ടാൽ പുറത്തുള്ളവർക്ക് തോന്നി സുഗുണൻ വലിയ വലിയ  മാനേജറെന്നൊക്കെയായാണ്. കൂട്ടത്തിൽ പറയട്ടെ , ആള് ചെറിയ സൈക്കും കോംപ്ലക്സുമൊക്കെയുണ്ടെന്നാണ് അടക്കം പറച്ചിൽ.
  ഒരു ദിവസം പണിയൊക്കെ കഴിഞ്ഞ് തന്റെ ജൂനിയർ പണിക്കരെ റൂമിലേക്ക് വിളിച്ചു വരുത്തി സുഗുണൻ മേസ്തിരി  കാര്യമായി  പറഞ്ഞു - "ഡിയർ ചങ്ക്സ്, ഈ  ജാബിർ സാർ എന്നൊന്നുണ്ടല്ലോ. അയാളിനി കമ്പനിയിൽ വരത്തൊന്നുമില്ല, കേട്ടോ."
" അതിന് നിങ്ങളോട് ചോദിച്ചോ ? " ഒരു ജൂനിയർ.
" അങ്ങിനെയല്ലടോ,  പുതിയ ഡയരക്ടർമാർ ഇനി ഇല്ലെന്നല്ലേ കമ്പനി പറയുന്നത്. പിന്നെങ്ങനെയാ ജാബിർ സാർ കമ്പനിയിലേക്ക്  തിരിച്ചു വരിക ? വന്നാൽ തന്നെ സമീർ സാർ കൊണ്ട് വന്ന നയങ്ങളല്ലേ പുള്ളി പിൻപറ്റുക ! അതെങ്ങിനെ ശരിയാവുമെടോ ?
കൂടിയിരുന്ന ഒരു ഓസിന് ഒ.ടിയടിക്കുന്ന ഒരാൾ. "ശരിയാണല്ലോ" എന്ന് പറഞ്ഞു സ്വയം കുലുങ്ങി ചിരിച്ചു. സുഗുണൻ മേസ്തിരിക്ക് ആ ചിരി പെരുത്ത് ഇഷ്ടായി. ആ ചിരിച്ച കക്ഷിക്ക് ദിവസവും  2 മണിക്കൂർ അവൻ എടുക്കാത്ത പണിക്ക് ഓവർ ടൈം എഴുതാൻ  മനസ്സു കൊണ്ട് തീരുമാനിക്കുകയും ചെയ്തു.
പക്ഷെ, വേറൊരാൾ എഴുന്നേറ്റ് ഇണ്ടനെ സംശയം പറഞ്ഞു
" മേസ്തിരി , കമ്പനി എന്തും ചെയ്തോട്ടെ,  നമുക്കിതിൽ എന്ത് റോളാണ്, ഒന്ന് പറയാമോ ? " വൈകുന്നേരത്തെ കട്ടനിടാത്ത തിരക്കുമുണ്ട് അയാൾക്ക്.
  " നോക്കൂ സാർ, നമ്മുടെ  ജാബിർ സാർ വരുമുമെന്നല്ലേ കമ്പനിയിൽ തുടക്കം മുതലേ പറഞ്ഞു കേട്ടിരുന്നത്, അല്ലേ? ജാബിർ സാർ അല്ലാത്ത വേറെ ആരും പുതുതായി ഡയരക്ടറായി ഈ കമ്പനിയിലേക്ക്  വരികയുമില്ല, സംഭവം ക്ലിയറാണല്ലോ,  കഴിഞ്ഞ മാസം മാത്രം ജോയിൻ ചെയ്ത ഈ സുഗുണൻ മേസ്തിരിക്ക്  ഈ ഒരു വിഷയം ഇപ്പോൾ എടുത്തിടാൻ ...  ? വേറെ വല്ല ' തരികിട ഇതിനിടയിൽ ഉണ്ടോ എന്തോ " വളരെ സീസിയറായ ഒരു മേസൻ സ്വയം പിറുപിറുത്തു.
അവിns എത്തിയവരുടെ മുഖഭാവം മൊത്തത്തിൽ ഒന്ന് ഗണിച്ച് നോക്കി, സംഭവം അങ്ങട്ട് ഏശില്ലെന്നായപ്പോൾ സുഗുണൻ മേസ്തിരി അടവ് ഒന്ന് മാറ്റി പിടിച്ചു. 
"ലൂക്ക് ജന്റിൽമെൻ ,  ജാബിർ സാർ വരുമൊക്കെ ചെയ്യും, വരാതിരിക്കുക എന്ന സംഭവം നടക്കില്ല, വരില്ലെന്ന്  ഞാൻ  ഇപ്പോൾഎവിടെയും  പറഞ്ഞുമില്ലല്ലോ,  ഡയരക്ടറായിട്ട് തന്നെ വരും. പക്ഷെ,.. " '
"എന്ത് പക്ഷെ ... " ഒരു എലക്ട്രീഷ്യൻ കനപ്പിച്ചു എഴുന്നേറ്റു ചോദിച്ചു. 
സുഗുണൻ മേസ്തിരി ശബ്ദം താഴ്ത്തി പറഞ്ഞു : "നിങ്ങൾ ചൂടാകില്ലെങ്കിൽ ഒരു കാര്യം പറയാം"
കൂടെയുള്ളവർ ആധിയോടെ സുഗുണനെ നോക്കി.
അപ്പോൾ സുഗുണൻ മേസ്തിരി താടി അൽപം തടവി പാൽ പുഞ്ചിരിയോടെ പറഞ്ഞു :  " ഈ ജാബിർ എന്നത് ഒരു വ്യക്തിയുടെ പേരല്ല, കെട്ടോ ."
"പിന്നെ ... ?" സംശയം ഒന്നിച്ചു വന്നു.
സുഗുണൻ ഉടനെ മറുപടി നൽകി . "അത് ഡയരക്ടർ പോസ്റ്റിൽ ഇരിക്കുന്നയാളുടെ മറ്റൊരു സ്ഥാനപ്പേരാണ്. "
അതും പറഞ്ഞ് സുഗുണൻ മേസ്തിരി ഓവർടൈമുകാരനെ  ഒന്നു കണ്ണിറുക്കി കാണിച്ചു,
സീനിയർ ബോസിന്റെ ആംഗ്യം കണ്ട്,  അയാൾ "ശരിയാണല്ലോ" എന്ന് വീണ്ടും തലയാട്ടി  പറഞ്ഞു
പക്ഷെ, സുഗുണന്റെ ഈ എമണ്ടൻ പുളു കേട്ട് ഭൂരിഭക്ഷം  പേർക്കും ശരിക്കും ചിരിയും ദേഷ്യവും സഹതാപവുമാണുണ്ടായത്.
അവർ  എഴുന്നേറ്റ് പോവാൻ തുടങ്ങി.
മേസ്തിരിയോട് കടവും ഓസിയിൽ OT യും വാങ്ങി കൊണ്ടിരുന്ന തേപ്പു പണിക്കാരിൽ അഞ്ചാറ് പേർ അവിടെ തന്നെ നിർബന്ധിതാവസ്ഥയിൽ ഇരിക്കേണ്ടി വന്നു
അപ്പോൾ സുഗുണൻ മേസ്തിരി തേപ്പുകാരോട് അടക്കം പറഞ്ഞു -  "അവർ പൊക്കോട്ടെ, അവർക്കിതൊന്നും വിശ്വസിക്കാൻ പറ്റില്ല. അവിശ്വാസികൾ മാത്രമല്ല, നന്ദികെട്ടവർ കൂടിയാണ്. "
എന്നിട്ട് സുഗുണൻ മേസ്തിരി ഒന്നു കൂടി പറഞ്ഞു
"കേൾക്കാൻ റെഡിയെങ്കിൽ , നിങ്ങളോട് ഒരു  കാര്യം കൂടി പറയട്ടെ,  ആ ജാബിർ ഉണ്ടല്ലോ, ആനെവാലാ ജാബിർ, അത് ഞാനാ...... ഈ സുഗുണൻ ... ഇനി മേലാൽ എന്നെ മേസ്തിരീന്ന് വിളിച്ചേക്കരുത്.  ഡയരക്ടർ സാറാണ് ഇനി മുതൽ ഞാൻ, കമ്പനിക്കാർ തിരിച്ചു വരൂന്ന് പറഞ്ഞ് പോയ  ആ ജാബിർ സാറുണ്ടല്ലോ? അതേ കക്ഷിയാ ഞാൻ.  നിങ്ങൾ ഒന്ന് വിശ്വസിക്കണം' സർവ്വ പണിക്കാരെയും വിശ്വസിപ്പിച്ച് തരികയും വേണം"
"കേട്ട ഞങ്ങൾക്കാണോ ഭ്രാന്ത് അതല്ല പറഞ്ഞ മേസ്തിരിക്കാണോ... " അവർ പരസ്പരം അമ്പരപ്പിൽ നോക്കി.
" ആനവാലൻ സുഗുണാ.. നിനക്ക് ഞങ്ങളെ തന്നെ കിട്ടി അല്ലേ - ഇതും പറഞ്ഞ് തേക്കാൻ .? " പ്രായത്തിൽ മൂത്ത ഒരു മേസൻ ഇറ്റ് ഈസ് ടൂ മച്ച് എന്നും കൂടി  കൂട്ടത്തിൽ പരിതപിച്ചു ഇറങ്ങി നടന്നു.
ഇന്നും രണ്ടു മൂന്ന് പാഷാണം തേപ്പുകാർ ഒരു നിവൃത്തിയുമില്ലാതെ സുഗുണൻ മേസ്തിരി ജാബിർ സാറാണെന്നും കമ്പനി ഡയരക്ടറാണെന്നും പറഞ്ഞു നടക്കുകയാണ്.

*എ. എം.*