Monday, 9 January 2017

ആർ ടി വിന്റർ ഓഡിയോ തിയേറ്റർ ശനിയാഴ്ച മുതൽ

ആർ ടി വിന്റർ ഓഡിയോ തിയേറ്റർ
            ശനിയാഴ്ച മുതൽ

ആർ ടി എന്നും പുതുമ പരിചയപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്.  ഒരു പാട് നല്ല പ്രോഗ്രാമുകൾ നാം ഈ ഫോറത്തിൽ കാണുകയും കേൾക്കുകയും വായിക്കുകയും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തു.

ഇത് ഒരു പുതിയ സംരംഭമാണ്. വിന്റർ  ഓഡിയോ തീയേറ്റർ. ഗൾഫ് പ്രവാസികൾക്ക് ഇത് ശൈത്യകാലമാണ്. ഈ ഒരാശയം മുന്നോട്ട് വച്ചതും പ്രവാസ ലോകത്ത് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമുള്ള അസീസ് ടി.വി. പട്‌ല തന്നെ. So we call it as winter audio theater - WAT

പുതിയ നാടകങ്ങൾ (ഏകാംഗങ്ങൾ ) RT വായനക്കാരെ പരിചയപ്പെടുത്തുക എന്നതാണ് നമ്മുടെ ഉദ്ദേശം. ഈ മാസം മുഴുവൻ നിങ്ങൾ വിന്റർ ഓഡിയോ തിയേറ്ററിന്റെ ഭാഗമാകുന്നു. സമയം കിട്ടുമ്പോൾ കേൾക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.  ആഴ്ചയിൽ രണ്ട് എന്ന രീതിയിൽ പത്ത് നാടകങ്ങളുടെ ശബ്ദരേഖയാണ് RT യിൽ ഓഡിയോ നോട്ട്സായി പ്രക്ഷേപണം ചെയ്യുന്നത്.

വിശദ വിവരങ്ങൾ  അവതാരകൻ അസീസ് പിന്നീട് പറയും.

ക്രിയേറ്റിവ് ഡെസ്ക് , റീഡേഴ്സ് തിയേറ്റർ 

Sunday, 8 January 2017

ചി രു ത / കഥ / അസീസ് പട്‌ല

ചി രു ത
  ➖➖

കഥ


കൊയ്ത്തു കഴിഞ്ഞാല്‍ ചിരുത വീട്ടിലിരിക്കില്ല, അടുപ്പ് പുകയണമെങ്കില്‍ ഇറങ്ങിയേ മതിയാവൂ.. കുന്നിന്‍ ചരുവിലെ കുടിലിന്‍ താഴെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നീര്‍ച്ചാല്, വര്‍ഷകാലത്തും അഷ്ടിക്കു വക തരുന്നതും നീര്ച്ചാല് തെന്നെ, ഭര്‍ത്താവ് ചിണ്ടന്‍ ചൂണ്ടലിട്ടും, ഒഴുകിവരുന്ന അടയ്ക്ക, തേങ്ങ വിറകു എന്തിനു ചിലപ്പോള്‍ ജീവനുള്ള ആട്ടിന്‍കുട്ടിയെപ്പോലും കിട്ടും, അവരുടെ ജീവിതവുമായി അഭേദ്യബന്ധമായിരുന്നു ആ നീര്‍ച്ചാലിന്, ഏഴു വയസുള്ള ഒരു മകളുമുണ്ട്, ചിന്ന.


ചിണ്ടന്‍ ഒരു പണിയുമെടുക്കില്ല, വെറുതെ വീട്ടിലിരിക്കും, ചിരുത മുടഞ്ഞു കൊടുക്കുന്ന പായ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കലാണ് മുഖ്യജോലി, ആഴ്ചയില്‍ രണ്ടോ മൂന്നോ പായ കാണും കഷിടിച്ചു, കിട്ടുന്നതില്‍ പകുതികാശും വെള്ളമടിച്ചു പൂസായി വീട്ടില്‍ വരും, ബാക്കി  കാശ് കൊണ്ട് അരിയും മീനും പിന്നെ ചിന്നക്ക് ചിത്തുപുളി അല്ലെങ്ങില്‍ കടല., മുളകും മറ്റു വ്യഞ്ജനങ്ങളും ചിരുത കരുതണം.

ചിരുത മകളെയുംകൂട്ടി നീര്‍ച്ചാലിന്‍റെ ഇരുവശവും തിരഞ്ഞു  കിഴക്ക് ഭാഗത്തേക്ക് നടന്നു, നല്ല ഇടതൂര്‍ന്ന കൈതക്കൂട്ടത്തിന്‍ മുമ്പില്‍ നിന്ന് മോല്‍പോട്ടൊന്നു നോക്കി, നീണ്ടു മെലിഞ്ഞ ശരീരം, പാവാടയും റാ വുക്കയും, ദാവണിപോലെ മാറിലൂടെ ഒരു മേല്‍മുണ്ട്‌, അറ്റം പാവാടയുടെ എളിയില്‍ തിരുകി ബന്ധിപ്പിച്ചിരിക്കുന്നു, കൈതച്ചക്ക തിന്നു കൊണ്ടിരുന്ന ഒരണ്ണാരക്കണ്ണന്‍ ചിരുതയെ നോക്കി മുഖം തുടച്ചു, നഗ്നപാദയായി ചെളിയില്‍ നിന്ന ചിന്ന അണ്ണാരക്കണ്ണനെ കണ്ണിറുമ്മിക്കാണിച്ചു.

കഴുത്തും തലയും ഉള്‍വലിച്ച് ചതുപ്പ്നിലത്തില്‍ അനങ്ങാത കിടക്കുന്ന ആമ ചിരുതയുടെ ശ്രദ്ധയില്‍പെട്ടു, വായിലുള്ള മുറുക്കാന്‍ ഒന്നൂടെ ചവച്ചു നീട്ടിത്തുപ്പി ഇരട്ടി സന്തോഷത്തോടെ കയ്യിലെടുത്തു ചുവന്ന പല്ലുകള്‍ കാട്ടി ചിന്നയെ നോക്കി ചിരിച്ചു, കുറച്ചു ദൂരെ ആമയെ തറയില്‍ മലര്‍ത്തിക്കിടത്തി കൈതയോല വെട്ടുന്നതില്‍ വ്യാപൃതയായി., ചിന്നക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

മുതുകത്തിരിന്ന മുട്ടനീച്ചയെ കയ്യിലുള്ള അരിവാള്‍തുമ്പ്  കൊണ്ട് ചൊറിഞ്ഞു നിര്‍വൃതികൊണ്ടു, രക്തമൂറ്റിക്കുടിച്ചു മതിവരാത്ത ഈച്ച മറ്റൊരു ശരീരഭാഗം ലക്‌ഷ്യം വെച്ച് വട്ടം പറന്നു., ഉണങ്ങിയ വാഴയിലത്തണ്ടില്‍ നിരത്തിയ  കമുങ്ങിന്‍ പാളകയില്‍ വെട്ടിയ കൈതയോല കടയൊപ്പിച്ചടുക്കിവച്ചു, ചിന്ന കൈതചെടിക്കൂട്ടത്തിന്നടിയില്‍ ഓരംചേര്‍ന്നു നടന്നു കാണുന്നു, തെളിന്നീരിന്നടിയില്‍  ഒരു ചെമ്മീന്‍ വളഞ്ഞും നിവര്‍ന്നും വെട്ടല്‍ പൂണ്ടു ചകിരിപ്പരുവത്തിലായ കൈതവേരില്‍ നിലയുറപ്പിച്ചു, ജലപ്പരപ്പില്‍ എന്തോ കര്‍മ്മത്തിലേര്‍പ്പെട്ട മാത്രയില്‍ *എഴുത്താണിമൂസ നിര്‍ത്താതെയുള്ള കറക്കം തുടര്‍ന്നുകൊണ്ടിരുന്നു, ഞണ്ട് മുമ്പിലെ രണ്ടു കൈകള്‍ തൂക്കിയിട്ടു എങ്ങോട്ടോ നോക്കി നടന്നു നീങ്ങി.


ഈര്‍പ്പം നഷ്ടപ്പെട്ട ആമ തൊലി പൊളിയുന്ന വേദനയില്‍ രക്ഷപെടാന്‍ ഒരു വിഫലശ്രമം നടത്തി., പറന്നുവന്നു കൈതക്കമ്പില്‍ ഇരിപ്പുറപ്പിച്ച ചെമ്പോത്ത് ചിരുതയുടെ ഇളക്കംകണ്ടു കുതറിമാറി പൊങ്ങിപ്പറന്നു. ചരുവിലിരുന്നു വെറ്റിലയില്‍ ആവശ്യത്തിനു ചുണ്ണാമ്പ് പുരട്ടി അടയ്ക്കാ കഷ്ണവും കൂട്ടി വായിലോട്ടൊറ്റ തള്ള്, പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പുകയിലക്കഷ്ണം ചുരുട്ടി മുന്‍നിരപ്പല്ലുകളില്‍ അമര്‍തിത്തേച്ചു കടപ്പല്ലില്‍ ഇറുക്കിവാച്ചു, കൈ പിന്നിലോട്ടാക്കി എണ്ണമയമില്ലാത്ത ചിതറിക്കിടന്ന മുടി കോതിവയ്ക്കുന്നു, വലതു കയിലെ രണ്ടു വിരല്‍ ചുണ്ടിലമര്‍ത്തി നീട്ടിത്തുപ്പി, ചതുപ്പ് സാന്ദ്രതയില്‍ മുറുക്കാന്‍റെ തീഷ്ണ ഗന്ധം അലിഞ്ഞുചേര്‍ന്നു, പ്രാണവേദനയില്‍ പുളയുന്ന ആമയെ നോക്കി മനസ്സില്‍ സദ്യ കൂട്ടി.

ചിന്നയുടെ കയ്യില്‍ ആമയെ കൊടുത്ത്, കൈതയോലക്കെട്ടുമായി ചിരുത വീട് ലക്ഷ്യം വച്ചു, മരം കൊത്തിപ്പക്ഷി കിരു കിരാ ശബ്ദമുണ്ടാക്കി പാടത്തിലൂടെ മിന്നിമറഞ്ഞു.. കൈവെള്ളയില്‍ മലര്‍ത്തിക്കിടത്തിയ ആമയുടെ മാംസസ്പന്ദനം ചിന്നയെ ഇക്കിളിപ്പെടുത്തി., നേരം മധ്യാഹ്നം വിട്ടു പടിഞ്ഞാറ്റുകരപറ്റി.

*എയിത്തണിമൂസ (ജലപ്പനിരപ്പിളക്കാതെ നിര്‍ത്താതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരിനം കറുത്ത  ഷഡ്പദം)

ശുഭം



അസീസ്‌ 

കവിത/ നശ്വരം!/ അസിസ് പട്‌ല

കവിത
🔹🔹🔹


നശ്വരം!
➖➖➖

എന്‍ ജീവധാരയാം,
മതഗ്രന്ഥത്തില്‍
ജഗന്നിയന്താവരുളിയിരിക്കെ,
നിന്‍ പ്രാണന്‍, മാതാ, പിതൃ പുത്രസമ്പത്തിലുപരി,
ലോകഗുരുവില്‍ സ്നേഹവിശ്വാസ-
മര്‍പ്പിതമല്ലില്‍,
നീയല്ല; പൂര്‍ണ്ണ വിശ്വാസിയെന്നു.
എന്തിനാഹെ ദണ്ണം..
ത്യജിക്കും, ദാനമീ ജീവന്‍,
വെടിയുന്നതില്‍ വിശ്വാസിയായ്,
കിട്ടുമെന്നിരിക്കെ ശാശ്വതം സ്വര്‍ഗ്ഗീയം.
ഗര്‍ഭിണി, പിഞ്ചു ബാലികച്ചോരകളില്‍,
താണ്ഡവമാടും മത ഭ്രാന്തന്മാരെ!
ഓര്‍ക്കൂ......
ഇവിടം നശ്വരം, നിങ്ങള്‍ക്ക് നാശം!!


അസിസ് പട്ള 🖊

നര്‍മ്മവീഥി / അസീസ്‌ പട്‌ല

നര്‍മ്മവീഥി
➖➖➖➖


ഈ ഡോക്ടര്‍മാര്‍ അങ്ങിനെയാണല്ലോ!

രോഗി; അല്ലെങ്കില്‍ കൂടെയുള്ളവര്‍ ഗൌരവത്തോടും പരിതാപത്തോടുമാണ് ചോദിക്കുന്നതെങ്കില്‍പോലും ആംഗ്യ ഭാഷയില്‍ ഒരു റെടിമൈട് ഉത്തരമുണ്ടാവും, വലതു കൈവിരലുകള്‍ തള്ള വിരലില്‍ കൂട്ടിപ്പിടിച്ചു ഒന്ന് രണ്ടു കുടച്ചല്‍...

മാരക രോഗിപോലും ഈ ആംഗ്യഭാഷയില്‍ സായൂജ്യമടയും, മനസ്സ് കൊണ്ട് ഡോക്ടറെ ദൈവത്തെപ്പോലെ കാണും, ചിലര്‍.

ദിനേശന് ഒന്ന് രണ്ടു ദിവസമായി വയറില്‍ ഒരു മൂളല്‍, രണ്ടാം നാള്‍ കഴിച്ച സാമ്പാറിന് ഇത്തിരി വളിപ്പുണ്ടായിരുന്നു, ഇനി അതാണോ എന്തോ?! ആള്‍ക്കൂട്ടത്തിലാകുമ്പോള്‍ അവരുടെ ശ്രദ്ധ “മൂളലില്‍” പതിയും, പിന്നെ ഒരളിഞ്ഞ നോട്ടം, അതാ സഹിക്കാന്‍ വയ്യാത്തത്., ഭാര്യയുടെ നിര്‍ബന്ധപ്രകാരം ഡോക്ടറെ കാണാന്‍ തെന്നെ തീരുമാനിച്ചു.

ബാക്ടീരിയല്‍ ഇന്ഫക്ഷനുള്ള മരുന്ന് കൊടുത്തു ഡോക്ടര്‍ ഫീസ്‌ വാങ്ങി വലിപ്പിലിട്ടു, അയാള്‍ കുറിപ്പും കൊണ്ട് പുറത്തേക്ക് നീങ്ങുന്നു, ഭാര്യ പോയില്ല.. പരിഭവം നിറഞ്ഞ കണ്ണുകളോടെ ഡോക്ടറെ നോക്കി.. കാര്യം മനസ്സിലാക്കിയ ഡോക്ടര്‍  കണ്ണിറുക്കി പതിവ് പരിപാടി തുടര്‍ന്ന്,
“ആംഗ്യം”.
ഓ. പി. യില്‍ ഓടി വന്ന നേഴ്സ് ഡോക്ടരോട് “
ഒരു എമര്‍ജന്‍സി പേഷ്യണ്ട്, വളരെ ക്രിട്ടിക്കല്‍ ആണ്, പ്ലീസ് ഡോക്ടര്‍”,
എമര്‍ജന്‍സിറൂമില്‍ ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതിനിടയില്‍ മകന്‍ പറഞ്ഞു, രണ്ടു അറ്റാക്ക് വന്നതാ...... ഡോക്ടര്‍........അച്ഛന്‍... മകന്‍റെ ചിമ്മിയ മിഴിയിലൂടെ കണ്ണുനീര്‍ ധാര ധാരയായൊഴുകി, ഡോക്ടറേയും സങ്കടപ്പെടുത്തി...........

നാഡിമിടിപ്പും പല്‍സും ഓക്കേ,  പ്രഷര്‍ നന്നേ കുറഞ്ഞു......ഉടനെ നോര്‍മല്‍ സലൈന്‍, സാധാരണ കൊടുക്കുന്ന ഒരു ട്രിപ്പ് കൊടുത്തു, പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും രോഗി കണ്ണ് തുറന്നു.. ചുറ്റുവട്ടം നോക്കി, മകന്‍റെ സന്തോഷത്തിനതിരില്ലായിരുന്നു.....കരഞ്ഞു കൊണ്ട് ചേര്‍ത്തുപിടിച്ചു മൂര്‍ദ്ധാവില്‍ ചുംബിച്ചു...അമ്മ പിന്നില്‍ നിന്നും വിതുമ്പി., ശോക സാന്ദ്രം!

“ട്രിപ്പ് കഴിഞ്ഞാല്‍ വിട്ടോളാന്‍ ഡോക്ടര്‍ പറഞ്ഞു”

നേഴ്സ് ബില്ല് കൊടുത്തു കൊണ്ട് പറഞ്ഞു., പോകാന്നേരം ഡോക്ടറുടെ മുമ്പില്‍  നിറകണ്ണുകളോടെ കൈ കൂപ്പി നിന്നു,

“സര്‍ ഞങ്ങള്‍ക്ക് ദൈവതുല്യമാണ്, പേടിച്ചു പോയി, ഒന്നല്ല രണ്ടാ. അറ്റാക്ക്‌ വന്നത്, ഇനി ഒരറ്റാക്കിനു ശേഷി ഉണ്ടാവില്ലയെന്നു ഡോക്ടര്‍ പ്രത്യകം പറഞ്ഞിരുന്നു... സര്‍ രക്ഷിച്ചു.”

സത്യത്തില്‍ അത് അറ്റാക്ക് അല്ലായിരുന്നുവെന്നു ഡോക്ടര്‍ക്ക് നന്നായി  അറിയാമായിരുന്നു...അപ്പോഴും ഡോകടര്‍ ഒന്ന്‍കണ്ണിറുക്കി  “ആംഗ്യം” കാണിച്ചു.

ഒന്ന് രണ്ടാഴ്ച കഴിഞ്ഞു,  ഒരു ഞായറാഴ്ച്ച ഡോക്ടര്‍ കുടുംബസമേതം അമ്പലത്തില്‍ പോയി, തൊഴുതു മടങ്ങവേ പിന്നില്‍ നിന്നും ഡോക്ടറെ വിളിച്ചു ഓടി വരുന്നു ഹൃദയ രോഗിയുടെ മകന്‍..
“സര്‍....അച്ഛന് വളരെ നല്ല സുഖം, ഇപ്പോള്‍ മുമ്പത്തേക്കാളും ആരോഗ്യാവാനാണ്..”

ഡോക്ടര്‍ വീണ്ടും “ആംഗ്യം” കാണിച്ചു പറഞ്ഞു, ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ.. നിസ്സാരമാണെന്നു,  പേടിക്കാനോന്നുമില്ലെന്നു, ഒരു പേടിയും വേണ്ട......

അയാള്‍ നിറ  പുഞ്ചിരിയോടെ വാഴി മാറിക്കൊടുത്തു, ഡോക്ടറും കുംടുംബവും നടന്നു നീങ്ങുമ്പോള്‍ മുമ്പില്‍ നില്‍ക്കുന്നു ആ വയറു രോ ഗിയുടെ (ദിനേശന്‍റെ) ഭാര്യ, പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു...
“അദ്ദേഹം പോയി സാറേ...... എന്നെയും മക്കളെയും  തനിച്ചാക്കി..
ഡോക്ടറുടെ ഭാര്യ വിഷണ്ണയായി നിന്ന്, രണ്ടു പേരെയും മാറി മാറി നോക്കി..

സാരിത്തുമ്പ്കൊണ്ട് കണ്ണീര്‍ തുടച്ചു, വീണ്ടും തുടര്‍ന്നു.
 “ഇന്നലെ സഞ്ചയനം കഴിഞ്ഞു.”

ഡോകടര്‍ പറഞ്ഞു......ഞാന്‍ അപ്പോഴേ കൈ കൊണ്ട് കാണി ചിരുന്നില്ലേ.......... അധികം ജീവിക്കില്ലായെന്ന്, വേറെ ഡോക്ടറെ കാണിക്കാന്‍ പറയാത്തതും അത് കൊണ്ടായിരുന്നു......

ഹോ... ആ സ്ത്രീക്ക് ഡോക്ടരോടുള്ള ആദരവ് കൂടി വന്നു, ഭര്‍ത്താവിന്‍റെ സന്ദര്‍ഭോചിത വാക്ചാതുര്യം കണ്ടു ഭാര്യ അമ്പരന്നു നിന്നു.. എന്നാലും ഇങ്ങനെയുമുണ്ടോ മനുഷ്യര്‍......മനസ്സില്‍ പിറുപിറുത്തു.

ഡോക്ടറുടെ ഒരു പുട്ദ്ധിയേ....😂😂😂

അവലംബം:
എന്‍റെ മൂത്താന്‍റെ ഔക്കര്‍ച്ച കൊച്ചുന്നാളില്‍ പറഞ്ഞ കഥ
(കാഥികന്‍ ഇപ്പോള്‍ ഉളിയതടുക്കയില്‍ പാന്‍ഷോപ്പ് നടത്തുന്നു)

അസീസ്‌ പട്ള 🖋

ഗാനം --------------- അനസ് എൻ. പട്‌ല


ഗാനം

---------------

അനസ് എൻ. പട്‌ല
-------------------------------

ഈ നിമിഷമിൽ പറന്നിടാം        
                                       വാനിൽ..
പുതു പക്ഷിയെപ്പോലെ..
അതിരില്ലാ കാഴ്ചകൾ കണ്ടിടാം..
                                                         
നീ മറഞ്ഞുവോ  ദൂരെയാ...
                    കാതങ്ങൾക്കപ്പുറം
പുതിയൊരേടുകൾ തേടി..

 നീ മറഞ്ഞുവോ  ദൂരെയാ...
                      കാതങ്ങൾക്കപ്പുറം
പുതിയൊരേടുകൾ തേടി..


നിൻ സ്വരങ്ങൾ നവതരംഗം
നിസ്തുല ഭാഗ്യം എൻ ജീവനിൽ

നിൻ സാമീപ്യം നവാനുഭവം
ഇളമാശ്രയം ഈ ഭൂമിയിൽ..

നിൻ സ്വരങ്ങൾ നവതരംഗം
നിസ്തുല ഭാഗ്യം എൻ ജീവനിൽ..

നിൻ  സാമീപ്യം നവാനുഭവം
ഇളമാശ്രയം ഈ ഭൂമിയിൽ..

ഈ നിമിഷമിൽ പറന്നിടാം..        
                                        വാനിൽ..
പുതു പക്ഷിയെപ്പോലെ..
അതിരില്ലാ കാഴ്ചകൾ കണ്ടിടാം..
 
നിൻ ഓർമ്മകൾ ഇനി      
ബാക്കിയായ്..

നെഞ്ചിലായ് ഞാനേറ്റിടാം..

നിൻ ഓർമ്മകൾ ഇനി       ബാക്കിയായ്..

നെഞ്ചിലായ് ഞാനേറ്റിടാം..

നിൻ മടക്കം എൻ പ്രതീക്ഷ      ഞാൻ കാത്തിടാം എൻ  
പ്രാണനിൽ

ഈ നിമിഷമിൽ പറന്നിടാം..      
                                            വാനിൽ..
പുതു പക്ഷിയെപ്പോലെ...
അതിരില്ലാ കാഴ്ചകൾ കണ്ടിടാം.

Friday, 6 January 2017

കഴിഞ്ഞ വാരത്തിലെ നമ്മുടെ സ്വകാര്യ സന്തോഷങ്ങളും മെഡിക്കൽ ക്യാംപിനുള്ള തയ്യാറെടുപ്പുകളും / അസ്‌ലം മാവില

കഴിഞ്ഞ വാരത്തിലെ
നമ്മുടെ സ്വകാര്യ സന്തോഷങ്ങളും
മെഡിക്കൽ ക്യാംപിനുള്ള
 തയ്യാറെടുപ്പുകളും

അസ്‌ലം മാവില


കഴിഞ്ഞ ഒരാഴ്‌ച പട്‌ലയെ സംബന്ധിച്ചിടത്തോളം കുറച്ചു നല്ല വർത്തമാനങ്ങളാണ് കണ്ടതും കേട്ടതും. അതിന്റെ നിറവിലും സന്തോഷത്തിലുമാണല്ലോ നാമെല്ലാവരും.

പട്‌ലയുടെ കാൽപന്ത് കളിക്ക് പുതിയ മാനങ്ങൾ നൽകിയ ഒരു സെമിഅർബാൻ പട്‌ലയെ പുറം നാടുകൾക്ക് ഇങ്ങനെയുമൊരു നാട് ഇവിടെയൊക്കെയുണ്ടെന്ന് പരിചയപ്പെടുത്താൻ കഴിഞ്ഞ പത്ത്‌ വർഷത്തോളമായി കായികരംഗത്ത് ഒരുമയുടെയും ഉത്സാഹത്തിന്റെയും  അടയാളമായി മാറിയ യുണൈറ്റഡ് പട്‌ല സംഘടിപ്പിച്ച ഒമ്പതാമത് സീസൺ ഫുട്‌ബോൾ സൂപ്പർ ലീഗ് മത്സരം നടന്നത് ഇക്കഴിഞ്ഞ വാരം. ഫ്ലഡ് ലൈറ്റിന്റെ വെണ്മയിൽ കുളിച്ച രാവിൽ നടന്ന വാശിയേറിയ മത്സരങ്ങളിൽ ഒന്നാമതെത്തി യുണൈറ്റഡ് പട്‌ല ട്രോഫിയിൽ മുത്തമിട്ടത് എം.പി. ബ്രദർസും. ചിട്ടയുള്ള  നീക്കങ്ങളും ചടുലതയുടെ മുന്നേറ്റങ്ങളും  നടത്തി  ഫുട്‌ബോൾ മൈതാനത്തു വിസ്‌മയകൊടുങ്കാറ്റ് തീർത്ത ആ ജേതാക്കളെ അകമഴിഞ്ഞ് അഭിനന്ദിക്കാം. ഒപ്പം നാട്ടിലെ ഫുട്‌ബോൾ പ്രേമികൾക്ക് മനംകവരുന്ന കളിക്കാഴ്ച ഒരുക്കിയ സംഘാടകരെയും.  പാതി വഴിക്ക് വിജയങ്ങൾ വിട്ടുപോയ മറ്റു ടീമംഗങ്ങളും തീർച്ചയായും ആശ്വാസവാക്കുകൾക്ക് അർഹരുമാണ്. തോൽവികൾ ഒരിക്കലും എന്നെന്നേക്കുമുള്ളതല്ലല്ലോ, അടുത്ത സീസണിൽ കൂടുതൽ കരുത്താർജ്ജിച്ചു പട്‌ല ഫുട്‌ബോൾ ഗ്രൗണ്ടിൽ പോർക്കളം തീർക്കാനും പുതിയ അധ്യായങ്ങൾ രചിക്കുവാനും ഈ  കൊച്ചു കൊച്ചു തോൽവികൾ നിമിത്തമാകട്ടെ.

പട്‌ലയുടെ രണ്ടു ചുണക്കുട്ടികൾ മംഗളൂർ യൂണിവേഴ്സ്റ്റിറ്റി ഫുട്‌ബോൾ ടീമിന്റെ ഭാഗമായതാണ് മറ്റൊരു സന്തോഷം. അതാകട്ടെ, യുണൈറ്റഡ് പട്‌ലയുടെ കളിത്തൊട്ടിലിൽ പരിലാളനയേറ്റു വളർന്നവരും. കർണ്ണാടക പോലെയുള്ള ഒരു സംസ്ഥാനത്തു രണ്ടു മലയാളിക്കുട്ടികൾ, പ്രത്യേകിച്ച് വളരെ റിമോട്ട് ഏരിയയിൽ നിന്നും പഠിച്ചും വളർന്നതും വന്നവർ,  മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന്  വേർപ്പെട്ടു 1980- മുതൽ  ദക്ഷിണ കർണ്ണാടകയിലെ തലയുയർത്തി നിൽക്കുന്ന യൂണിവേഴ്സിറ്റിയായി മാറിയ മംഗളൂർ യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോൾ ടീമിൽ ഇടം ലഭിക്കുക എന്നത് ഒരിക്കലും  ചെറിയ കാര്യമല്ല. പട്‌ലയുടെ അഭിമാനമായി മാറിയ ആ കുട്ടികളെ , മുനാസ് & സഫ്‌വാൻ, നമുക്ക് മനസ്സ് നിറയെ അഭിനന്ദിക്കാം.

നമ്മുടെ നാടിന്റെ മണ്ണിന്റെ മണമുള്ള ഒരു പതിനാറുകാരൻ ഒരു  സംസ്ഥാന ഗെയിംസ് ഇനത്തിലെ നായകനാകുക. ചില്ലറകാര്യമാണോ ?  ടി.എസ് . ഇസ്മയിൽ. അണ്ടർ സെവന്റീൻ ടെന്നീസ് വോളിബോൾ നാഷണൽ ചാമ്പ്യൻ ഷിപ്പിൽ കേരള ടീമിനെ നയിക്കുന്നത് പട്‌ലയിൽ കൂടി വേരുകളുള്ള ഈ കായിക പ്രതിഭ  ആയിരിക്കും. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ജനുവരി 12,13,14 തീയതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. നാലാം തവണയാണ് കേരളത്തിനു വേണ്ടി ഇസ്മാഈല്‍ കളത്തിലിറങ്ങുന്നത്. ഒരു തവണ ഇന്ത്യന്‍ ജഴ്‌സിയുമണിഞ്ഞിട്ടുമുണ്ട്.  ഉദുമ തെക്കേകരയിലെ ഷറഫുദ്ദീന്‍-ആരിഫ ദമ്പതികളുടെ മകനാണ് ഇസ്മയിൽ . ആരിഫയാകട്ടെ  നമ്മുടെ പട്‌ലക്കാരിയും. സി.എച്ച്. മുഹമ്മദ് - റുഖിയ്യ ദമ്പതികളുടെ മൂത്ത  മകളാണ് ആരിഫ.  ഹാറ്റ്സ് ഓഫ് ഐ ടി എസ്.

രണ്ടു സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി വാർത്തയിൽ ഇടം നേടിയതും ഇക്കഴിഞ്ഞ വാരം. വർഷങ്ങളായി ആർട്സ് & സ്പോർട്സ് രംഗത്തു സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘം ക്ലബ്ബ് പ്രവർത്തകർ ഇക്കഴിഞ്ഞ ബന്ദ് ദിനം സജീവമാക്കിയത് സേവനപ്രവർത്തനങ്ങളിലേർപ്പെട്ടായിരുന്നു. തെരഞ്ഞെടുത്തതാകട്ടെ സ്‌കൂൾ പരിസരവും. എന്ത്കൊണ്ടും അവർ ചെലവഴിച്ച സമയവും  ഊർജ്ജവും  മാതൃകാപരം. അതത് പ്രദേശങ്ങളിൽ പേരിനു ബോർഡ് തൂക്കികൊണ്ട് നിശ്ചലാവസ്ഥയിലുള്ള മറ്റു  സംഘടനകൾക്ക് ഇവരുടെ സക്രിയപ്രവർത്തനം ഉത്തേജനമാകട്ടെ എന്ന് പരാമർശ  സംഘാടകരെ അഭിനന്ദിക്കുന്നതോടൊപ്പം ആഗ്രഹിക്കുകയും ചെയ്യുന്നു.

ഈ മാസമാവസാനം വിശാലമായ സംഘാടനത്തോട് കൂടി കണക്റ്റിംഗ് പട്‌ല നടത്താൻ ഉദ്ദേശിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പ്രഖ്യാപനവും നാം കേട്ടത് ഇക്കഴിഞ്ഞ വാരം തന്നെ. സേവനം രംഗത്തു ഒരു ചുവട് മുന്നേ നടക്കുന്ന സിപിയുടെ ഈ മഹത്സംരംഭം വിജയിപ്പിക്കേണ്ടത് എല്ലാവരുടെയും കടമ കൂടിയാണ്.  ഇതിന്റെ മുന്നിൽ നിൽക്കാൻ സാമൂഹിക പ്രവർത്തകരോടും സംഘടകരോടുമൊപ്പം ഉത്സാഹം കാണിക്കേണ്ടത് നമ്മുടെ നാട്ടിലെ മെഡിക്കൽ- പാരാമെഡിക്കൽ ബിരുദ ദാരികളും ബിരുദ വിദ്യാർത്ഥികളുമാണെന്ന് കൂട്ടത്തിൽ പറയട്ടെ.

ഫാർമസി, ആയുർവേദം, ഹോമിയോപ്പതി, ഡെന്റൽ,  ലാബ് ടെക്‌നീൻഷ്യൻ തുടങ്ങി വിവിധ കോഴ്‌സുകളിൽ പഠിച്ച, പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്.  കൂട്ടത്തിൽ സയൻസ് പ്രധാന വിഷയമായി പഠിക്കുന്ന പ്ലസ് ടു , ബിരുദ വിദ്യാർത്ഥികളും. ഇവർ മുഴുവൻ ഈ ക്യാംപിൽ  ഏറ്റവും നല്ല ആതിഥേയരാകണം. രെജിസ്ട്രേഷൻ കൗണ്ടർ മുതൽ ബ്ലഡ്ടെസ്റ്റ് ക്യാബിനിൽ വരെ നിങ്ങളുടെ സജീവ സാന്നിധ്യമുണ്ടാകണം. കാരണം, ഈ വേളയിൽ നിങ്ങളുടെ  സേവനം വളരെ വിലമതിക്കത്തക്കതാണ്. ഇതിനു മുന്നോടിയായി നടക്കുന്ന എല്ലാ കൂടിയാലോചന യോഗങ്ങളിലും മറ്റു സേവന പ്രവർത്തകരെ പോലെത്തന്നെ നിങ്ങളും സംബന്ധിക്കണം. നിങ്ങളുടെ അഭിപ്രായങ്ങൾ വിലമതിക്കത്തക്കതായിരിക്കും.

കുട്ടികളെ, പഠനത്തോടൊപ്പം പ്രാക്ടിക്കൽ വെന്യൂ ലഭിക്കുന്ന അപൂർവ്വ സന്ദർഭം കൂടിയാണിത്, പാഴാക്കരുത്. അതും അവനവൻ പെറ്റു വീണ സ്വന്തം ഗ്രാമത്തിൽ. 

Sunday, 1 January 2017

പ്രതികരണങ്ങൾ - അസീസ് പട്‌ല & ബഷീർ മജൽ

അസീസ് പട്‌ല & ബഷീർ മജൽ
 പ്രതികരണങ്ങൾ


വരാന്‍ പോകുന്ന വാര്‍ദ്ധക്യത്തെ ഒരിടപോലും ചിന്തിക്കാത്ത യവ്വനം.
 വാര്‍ദ്ധക്ക്യത്തിലെ നിസ്സഹായവസ്ഥ . ലബിക്കാതെ പോകുന്ന പരിഗണന . അനുഭവിക്കേണ്ടി വരുന്ന അവഗണന.....
നമ്മുെട വിദധ്യാഭ്യാസം ആദുനിക കാലത്ത്   ഏറ്റവും ഉന്നത നിലവാരമാണെന്ന്  
ലോകം കൊട്ടികോശിക്കുബോള്‍ സ്നേഹം.കരുണ.ദയ.ബഹുമാനംആദരവ് മനുഷ്യ സമൂഹത്തില്‍നിന്നും അന്യായമായിപ്പോയ ക്കാലം.നമ്മുടെ വിദ്യാഭ്യാസം തന്നെ മാനുഷിക  മൂല്യങ്ങളെ പറ്റി പടിപ്പിക്കുന്നതില്‍ നിലവാര തകര്‍ച്ചയാണോ   സത്ത്യം
    യഥാര്‍ത്ഥ  ജ്നാനത്തിന്‍റെ  തെറ്റാത്ത ഉറവിടമായ  ' പരിശുദ്ധ ഖുര്‍ആന്‍ '   എങ്ങിനെ വൃദ്ധ ജനങ്ങളെ  ആദരിക്കണം സഹജീവികളെ  എങ്ങിനെ സ്നേഹിക്കണം
എന്ന് പഠിപ്പിക്കുന്ന   ഖുര്‍ആനിക ആശയം  ലോകത്തിന് ഉത്തമം
-------------------
Sap....വളരെ പ്രസക്തമായ വാക്കുകള്‍ ..👍👍👌👌

ബഷീർ മജൽ
-------------------------------------------------

------------------------------------------------------
വിദ്യാഭ്യാസമെന്നത് അക്ഷരവും ശാസ്ത്രവും പഠിക്കല്‍ മാത്രമായി ചുരുങ്ങിപ്പോകുന്ന കാലമാണിത്. സഹജീവി സ്നേഹവും മൂല്യബോധവും ഉള്ള സമൂഹത്തില്‍ മാത്രമേ വൃദ്ധജനങ്ങള്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ.


വളരെ കാലിക പ്രസക്തിയുള്ള വാക്കുകള്‍,

സഹജീവി സ്നേഹവും, മൂല്യബോധവുമില്ലാത്തത്തടുത്തോളം ഒരു സമൂഹത്തിനും സംസ്കൃതിയുടെ , മതധൈഷണിക സഫലീകരണം അപ്രാപ്യമായിരിക്കും.

സാപ്, ഓരോ വാക്കും ആവര്‍ത്തിച്ചു വായിക്കപ്പെടെണ്ടാതാണ് ...

حزاك الله خيرا. തുടര്‍ന്നും എഴുതണം.........🌹

അസീസ് പട്‌ല